തിരുവനനന്തപുരം: പോക്‌സോ കേസിലെ പ്രതിയ്ക്ക് 18 വർഷം കഠിനതടവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 18 വർഷം കഠിനതടവിനു ശിക്ഷിച്ച് നെയ്യാറ്റിൻകര പോക്‌സോ കോടതി.
അരുമാനൂർ നയിനാർ ക്ഷേത്രത്തിനു സമീപം മണലിത്തോട്ടം വീട്ടിൽ ജിനുദാസി(38)നെയാണ് പോക്‌സോ കേസുകൾക്കായുള്ള നെയ്യാറ്റിൻകര ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി വി. ഉദയകുമാർ ശിക്ഷിച്ചത്.

2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മൂമ്മയെ പെൺകുട്ടിയാണ് പരിചരിച്ചിരുന്നത്. ഇവിടെവെച്ചാണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗർഭിണിയായ പെൺകുട്ടിയെ പ്രതി പിന്നീട് ഉപേക്ഷിച്ചു. നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ജിനുദാസിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക