കട്ടപ്പന: കമ്പിളികണ്ടത്ത് 12 വയസ്സുള്ള മകനെ അകാരണമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കുരുശുകുത്തി എറമ്പില്‍ റോബിന്‍ (42) നെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റോബിന്റെ ശാരീരിക പീഡനത്തേതുടര്‍ന്ന് കര്‍ണ്ണാടക സ്വദേശിനിയായ ഭാര്യ വേര്‍പിരിഞ്ഞ് കഴിയുകയാണ്.
പിതാവ് റോബിനും മകനും കഴിഞ്ഞ രണ്ട് മാസമായി ഒന്നിച്ച് കഴിയുകയായിരുന്നു. റോബിന്റെ കാര്യങ്ങള്‍ മാതാവിനെ അറിയിക്കുന്നു എന്നു പറഞ്ഞാണ് രോഗബാധിതന്‍ കൂടിയായ കൂടിയായ മകനെ പിതാവ് നിരന്തരം ദേഹോപദ്രവം ഏല്‍പിച്ചിരുന്നത്. മകന്‍ മാതാവിനെ ഫോണില്‍ വിളിക്കുന്നതും സംസാരിക്കുന്നതും റോബിന്‍ വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടി മാതാവിനെ വിളിക്കുന്നത് റോബിന്‍ കാണണുകയും ഇതില്‍ പ്രകോപിതനായി കുട്ടിയെ മര്‍ദിക്കുകയുമായിരുന്നു.
പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് കഴിഞ്ഞ 16 ന് കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് കുട്ടിയുടെ അവസ്ഥ ധരിപ്പിച്ചു. ചൈല്‍ഡ് ലൈന്‍ അറിയച്ചതിനെ തുടര്‍ന്ന് റോബിനെ വെള്ളത്തൂവല്‍ സിഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പീരുമേട് കോടതിൽ പ്രതിയെ റിമാന്‍ഡ് ചെയ്തു.