കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈറവും ക്ലീനറും മരിച്ചു. പുത്തന്‍കുരിശ് തലകോട് ഇഞ്ചപ്പാറ സ്വദേശി കോവിലാംകുടിയില്‍ സിജു, കോതമംഗലം സ്വദേശിയായ സന്തോഷ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടിനാണ് സംഭവം. 300 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു. വാളറ വെള്ളച്ചാട്ടത്തിന് സമീപം ബസിന് സൈഡ് കൊടുക്കവെ പലവട്ടം മറിഞ്ഞ് പുഴയോട് ചേര്‍ന്നുള്ള പാറക്കല്ലുകളിലേക്ക് ലോറി തലകീഴായി പതിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായതിനാല്‍ പുലര്‍ച്ചെ മൂന്നിനാണ് സ്ഥലത്ത് അസ്‌കാ ലൈറ്റ് സംവിധാനമൊരുക്കി വടം കെട്ടിയിറങ്ങി മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞത്. അടിമാലി പോലീസ്, വനപാലകര്‍, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക