നിരവധി വർഗീയ പരമാർശങ്ങൾക്കും വർഗീയ  ധ്രൂവികരണ ശ്രമങ്ങൾക്കു ശേഷം കേരളത്തിൽ വേര് പിടിച്ചിരിക്കുന്ന പുതിയ ശ്രമമാണ് ഹലാൽ ഫുഡ് വിവാദം. ആർ എസ് എസ് പ്രവർത്തകരുടെ ഹോട്ടലിൽ നിന്നും തുടങ്ങി ഇപ്പോൾ ശബരിമല വരെ എത്തി നിൽക്കുന്നു ഈ വർഗീയ വിഷം തുളുമ്പുന്ന വിവാദം. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി  പല കോണുകളിൽ നിന്നുമായി ആർർ എസ് എസ് ന്റെ വർഗീയ അജണ്ടകളെ സഹായിക്കുന്ന തരത്തിലാണ് വർഗീയ വിഷം ചീറ്റുന്ന പരമാർശങ്ങൾ ഉണ്ടാകുന്നത്. പാലാ ബിഷപ്പ്, പി സി ജോർജ് എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം. ഇതിനിടയിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ അരുൺ കുമാർ തന്റെ ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.
  • “പല ഹോട്ടലുകളും കേരളത്തിൽ ഹലാൽ ഹോട്ടൽ എന്ന് പറഞ്ഞ് കൊണ്ട് മുല്ലാക്കമാരെ കൊണ്ട് തുപ്പിച്ച് സാധാരണക്കാർക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുകയാണ് “. ഇതായിരുന്നു കെ. സുരേന്ദ്രൻ നടത്തിയ വിവാദ പരാമർശം. ഈ പ്രസ്താവന ഒറ്റതിരിഞ്ഞ ഒന്നല്ല, നാക്കു പിഴയുമല്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യയുടെ ഏറെക്കുറെ യുക്തിയധിഷ്ഠിതവും മതേതരവുമായ രാഷ്ട്രീയ വിനിമയത്തിലും പൊതുമണ്ഡലത്തിലും വിഷം കലക്കി വലവിരിക്കുന്ന സൃഗാലകൗശലമാണത്.
  • ആ കുടില തന്ത്രം ഇങ്ങനെയാണ്.
  • തുടക്കം, തീ കൊളുത്തൽ:
  • തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയത്തിൻ്റെയോ സന്ദർഭത്തിൻ്റെയോ പശ്ചാത്തലം അടർത്തിയെടുത്ത് നൂറു ശതമാനവും അസത്യജഡിലമായ ഒരു പ്രസ്താവന നടത്തി വികാരമിളക്കി വാർത്താ തലക്കെട്ടും സംവാദവുമൊരുക്കുക.
  • ഇവിടെ മംഗലാപുരത്ത് ( ബി.ജ.പി ഭരിക്കുന്ന കർണ്ണാടകയിലെ) സ്വകാര്യ മത ചടങ്ങിൻ്റെ ദൃശ്യം കേരളത്തിലേത് എന്ന് രീതിയിൽ പ്രചരിപ്പിച്ച്, ഹലാൽ ഭക്ഷണമുള്ള ഹോട്ടലുകളിൽ തുപ്പൽ ഭക്ഷണമാണന്നാണ് പ്രസ്താവന
  • വ്യാപനം, തീ പടർത്തൽ:
  • പ്രസ്താവനയും ചർച്ചകളും സാമൂഹ്യ മാധ്യമങ്ങൾ വഴി അണികളിലേക്കും സിമ്പ തൈസറുകളിലേക്കും (ഹിന്ദുത്വപെരിഫറി) വൈറലാക്കുക. ആയിരക്കണക്കിനു ഫോളോവർമാരിലും സബ്സ്ക്രൈബർമാരിലും അമ്പതു ശതമാനം മാത്രം ഫോർവേഡ് ചെയ്ത്, ശേഷിക്കുന്നവർ റീ ഫോർവേഡ് ചെയ്യുന്നത് കാത്തിരിക്കുക. ഫോർവേഡ് ചെയ്യാത്തവർ പോസ്റ്റ് ഷെയർ ചെയ്താൽ മിഷൻ വൈറലായി വിജയം കണ്ടു എന്നർത്ഥം.
  • മുന്നാം ഘട്ടം ആളിക്കത്തൽ:
  • വിവാദമൂർദ്ധന്യതയിൽ ഹിന്ദുത്വ കോർ തന്നെ പിൻവലിയുന്ന പ്രതീതിയിൽ കൗണ്ടർ നരേറ്റീവ് കൊണ്ടുവന്ന് വാർത്താ തുടർച്ച നേടുക. അണികൾ വാസ്തവമറിയാതെ തെരുവിലിറങ്ങുക.
  • എപ്പോഴെക്കെ ഹിന്ദുത്വ ആശയം (ഫാസിസ്റ്റാഭിമുഖ്യമുള്ള ഏത് സെക്റ്റേറിയൻ ആശയവും ) മുഖ്യധാരാ വ്യവഹാരങ്ങളിൽ നിന്ന് പിൻവാങ്ങുന്നുവോ ആ നേരങ്ങളിലെല്ലാം, ഈ സത്യാനന്തര കൗശലം കൃത്യമായും പ്രയോഗിക്കപ്പെടും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക