മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന, അതിദാരുണ വാര്‍ത്തയാണ് മഹാരാഷ്‌ട്രയില്‍ നിന്നു പുറത്തുവരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസുകാരുള്‍പ്പെടെ ഉള്ളവരാണ് ഈ ദാരുണ സംഭവത്തിലെ പ്രതികള്‍.16 വയസ്സുകാരിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ പെണ്‍കുട്ടി പരാതിപ്പെടുന്നത്.ബീഡ് പോലീസ് സൂപ്രണ്ട് രാജസ്വാമിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മ കുട്ടിയ്‌ക്ക് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് മരിക്കുന്നത്. തുടര്‍ന്ന് പിതാവിനൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. എട്ട് മാസം മുന്‍പ് പെണ്‍കുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചു.ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും യുവതിയ്‌ക്ക് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. തുടര്‍ന്ന് പെണ്‍കുട്ടി അവിടെ നിന്നും രക്ഷപെടുകയും സ്വന്തം വീട്ടില്‍ തിരികെ വരികയും ചെയ്തു. എന്നാല്‍ സ്വന്തം വീട്ടിലും കുട്ടിയ്‌ക്ക് കൊടിയ പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

അച്ഛന്‍ പെണ്‍കുട്ടിയോട് തിരികെ ഭര്‍തൃ വീട്ടില്‍ തന്നെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ അവള്‍ പോയിരുന്നില്ല. തുടര്‍ന്ന് പിതാവ് കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ബീഡില്‍ തന്നെ ഭിക്ഷാടനം നടത്തിയാണ് പെണ്‍കുട്ടി പിന്നീട് ജീവിക്കാന്‍ തുടങ്ങിയത്. അന്ന് മുതലാണ് ഈ 16 വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായിത്തുടങ്ങിയത്. നിരവധി പേര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി തന്നെയാണ് പോലീസിനോട് പറയുന്നത്.പരാതി നല്‍കാന്‍ അംബജോഗൈ പോലീസ് സ്റ്റേഷനില്‍ പലതവണ കയറി ഇറങ്ങിയതാണ്. പോലീസ് നടപടി എടുത്തില്ലെന്ന് മാത്രമല്ല അവിടെയുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.പെണ്‍കുട്ടിയുടെ പരാതിയില്‍ ബീഡ് പോലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.

കുട്ടി ഇപ്പോള്‍ ഗര്‍ഭിണിയാണ്. ശിശുക്ഷേമ വകുപ്പ് പെണ്‍കുട്ടിയെ ഏറ്റെടുത്തതായി പോലീസ് അറിയിച്ചു. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രാജസ്വാമി മുന്നറിയിപ്പ് നല്‍കി.സംഭവത്തില്‍ ശൈശവ നിയമ പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സോ, ബലാത്സംഗം, പീഡനം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മറ്റ് പ്രതികളെ എല്ലാവരേയും ഉടന്‍ പിടികൂടുമെന്നും ചിലരെ കുറിച്ച്‌ വിവരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക