മലപ്പുറം: ആനക്കയത്ത് പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചു.അമ്മയെ മലപ്പുറം വനിതാ സ്‌റ്റേഷന്‍ എസ്‌ഐ റസിയ ബംഗാളത്തും സംഘവും അറസ്റ്റ് ചെയ്തു. ഭര്‍ത്താവുമായി പിരിഞ്ഞ് കാമുകനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കാമുകന്‍ ഒളിവിലാണ്.

തിരുവനന്തപുരം സ്വദേശികളാണ് ഇരുവരുമെന്ന് പോലിസ് പറഞ്ഞു. അയല്‍വാസികളുമായി ബന്ധം പുലര്‍ത്താതെ ആനക്കയത്ത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ താമസം. പുറത്തുനിന്നുള്ള ആളുകള്‍ വരാതിരിക്കാന്‍ വീടിന് മുമ്ബില്‍ നായകളെ കാവല്‍ നിര്‍ത്തിയിരുന്നു. പീഡന വിവരം പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുത്തച്ഛന്‍ മലപ്പുറം ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലിസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൈംഗിക പീഡനത്തിന് പുറമേ ക്രൂരമായ മര്‍ദനങ്ങള്‍ക്കും പെണ്‍കുട്ടി ഇരയായിട്ടുണ്ട്. സംഭവം പുറംലോകം അറിയാതിരിക്കാന്‍ ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലിസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ കോഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, മുഹ്‌സിന്‍ പരി, ഗ്രീഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക