ജയ്പൂർ: വികൃതി കാട്ടിയ കുട്ടികളെ എട്ട് മണിക്കൂര്‍ തലകീഴായി കെട്ടിത്തൂക്കിയ രക്ഷിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ആറും പത്തും വയസുള്ള കുട്ടികളോടാണ് ക്രൂരത കാട്ടിയത്.

കുട്ടികളെ കാലില്‍ ചങ്ങല ഉപയോഗിച്ച്‌ തലകീഴാക്കി കെട്ടിത്തൂക്കിയ ശേഷം രക്ഷിതാക്കള്‍ ഇരുവരും ജോലിക്ക് പോകുകയായിരുന്നു. എട്ടു മണിക്കൂറോളം കുട്ടികള്‍ തൂങ്ങിക്കിടന്ന് കരഞ്ഞു. വൈകീട്ടോടെ, കരച്ചില്‍ കേട്ട് എത്തിയവര്‍ നോക്കിയപ്പോഴാണ് കുട്ടികളുടെ ദാരുണാവസ്ഥ വ്യക്തമായത്. ഇവര്‍ ഉടന്‍ പൊലീസിനെയും കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെയും വിവരമറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് രക്ഷിതാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍, കുട്ടികള്‍ വികൃതി കാട്ടിയതിനാണ് ശിക്ഷിച്ചതെന്നും ഇനിയും ചെയ്യുമെന്നുമായിരുന്നു രക്ഷിതാക്കളുടെ മറുപടി. തുടര്‍ന്ന് രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പല ദിവസങ്ങളിലും വീട്ടില്‍ നിന്ന് കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുട്ടികളെ രക്ഷിതാക്കള്‍ ക്രൂരമായി മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്യാറുണ്ടെന്നും ചിലര്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക