ഹെെദരാബാദ്: 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയില്‍ 2022ഓടെ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ഭദൗരിയ.

2022 ആണ് ലക്ഷ്യം. ഒന്നോ രണ്ടോ വിമാനങ്ങളുടെ കാര്യത്തില്‍ മാത്രം കൊവിഡ് അനുബന്ധ പ്രശ്നങ്ങള്‍ കാരണം ചെറിയ കാലതാമസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പല ഡെലിവറികളും പറഞ്ഞ സമയത്തിന് മുമ്ബെ എത്തി. ഞങ്ങള്‍ റാഫേല്‍ വിമാനങ്ങള്‍ സേനയുടെ ഭാ​ഗമാക്കുക എന്ന ലക്ഷ്യത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

59,000 കോടി രൂപ ചെലവില്‍ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് 2016 ലാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറില്‍ ഒപ്പുവെച്ചത്.

2022 ഏപ്രിലില്‍ യുദ്ധവിമാനങ്ങള്‍ മുഴുവന്‍ രാജ്യത്തുണ്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ഫ്രാന്‍സിലെ ഡസോള്‍ട്ട് കമ്ബനിയാണ് മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനം വിഭാഗത്തില്‍ വരുന്ന റഫാല്‍ വിമാനങ്ങള്‍ വികസിപ്പിക്കുന്നത്. ഇന്ത്യ കണ്ടതില്‍വച്ച്‌ ഏറ്റവും വലിയ ആയുധക്കരാണ് റാഫേലിന് വേണ്ടി നടത്തിയത്.

മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ ശേഷിയുള്ള റഫാല്‍ ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ പരിധിവരെ സഞ്ചരിക്കും. രാത്രിയും പകലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയാണ് മറ്റൊരു പ്രത്യേകത. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്‍റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റാഫേല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക