ന്യൂഡല്‍ഹി: നൂറിലേറെ ചൈനീസ് പട്ടാളക്കാര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചതായി ‘ഇകണോമിക്സ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് തുന്‍ജുന്‍ ല പാസ് വഴി അഞ്ചു കിലോമീറ്റര്‍ ദൂരം അകത്തേക്ക് കടന്നത്.ബരഹോട്ടി മേഖലയിലെ പാലമുള്‍പ്പെടെയുള്ള ഇന്ത്യയുടെ നിര്‍മിതകള്‍ ഇവര്‍ കേടുവരുത്തി. കുതിരപ്പുറത്തേറിയാണ് ചൈനീസ് പട്ടാളം വന്നത്. 55 കുതിരകളുണ്ടായിരുന്നു. സംഘം പിന്നീട് മടങ്ങി.പ്രദേശവാസികളാണ് ചൈനീസ് സൈന്യം എത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്തി. തുടര്‍ന്ന് അന്വേഷിക്കാനായി ഇന്ത്യന്‍ സേനയുടെയും ഇന്‍ഡോ-ടിബറ്റര്‍ അതിര്‍ത്തി പൊലീസിന്റെയും സംഘത്തെ അങ്ങോട്ട് അയച്ചിട്ടുണ്ട്.2017 ല്‍ ദോക്ലാം സംഘര്‍ഷ സമയത്തും ചൈനീസ് പട്ടാളം ബരഹോട്ടി മേഖലയില്‍ അതിര്‍ത്തി കടന്നെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ബരഹോട്ടി മേഖലയില്‍ ചൈനീസ് പട്ടാളത്തെ കണ്ടതായി എ.എന്‍.ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക