ആലപ്പുഴ: ദേശീയപാതക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കുന്ന നഷ്ടപരിഹാരത്തില്‍നിന്ന് 10 ശതമാനം നികുതി (ടി.ഡി.എസ്.) പിടിക്കേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ്.

കൊച്ചി മെട്രോയുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ നഷ്ടപരിഹാര തുകയില്‍നിന്ന് ടി.ഡി.എസ്. പിടിച്ചത് ശരിവെച്ച കോടതിവിധി ചൂണ്ടിക്കാട്ടിയാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദായനികുതി ഉദ്യോഗസ്ഥര്‍ ജില്ലയിലെ ഭൂമിയേറ്റെടുക്കലിെന്‍റ ചുമതലക്കാരനായ സ്പെഷല്‍ ഡെപ്യൂട്ടി കലക്ടറോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച്‌ രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടില്ല. ആശയക്കുഴപ്പത്തെത്തുടര്‍ന്ന് നഷ്ടപരിഹാരവിതരണം ഏതാനും ദിവസം തടസ്സപ്പെട്ടിരുന്നു.

എന്നാല്‍ രേഖാമൂലം അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ പഴയരീതിയില്‍ നഷ്ടപരിഹാരം നല്‍കുകയാണ്.

കേന്ദ്രസര്‍ക്കാറിെന്‍റ 2013-ലെ ഭൂമിയേറ്റെടുക്കല്‍ നിയമം (റൈറ്റ് ഫോര്‍ ഫെയര്‍ കോംപന്‍സേഷന്‍ ആന്‍ഡ്‌ ട്രാന്‍സ്പരന്‍സി ഇന്‍ ലാന്‍ഡ്‌ അക്വിസിഷന്‍, റീഹാബാലിറ്റേഷന്‍ ആന്‍ഡ്‌ റീസെറ്റില്‍മെന്‍റ്) പ്രകാരമാണ് ദേശീയപാതക്ക് ഭൂമിയേറ്റെടുക്കുേമ്ബാള്‍ നഷ്ടപരിഹാരം നല്‍കുന്നത്. നിര്‍ബന്ധിത ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരത്തിന് നികുതി ബാധകമല്ലെന്ന് നിയമത്തിെന്‍റ ഒന്നാം ഷെഡ്യൂളിലെ 96ാം സെക്‌ഷന്‍ വ്യക്തമാക്കുന്നുമുണ്ട്. അതേ സമയം ഭൂമിയും വീടും വിട്ടുകൊടുക്കുന്നവര്‍ക്കു പകരം വീടും സ്ഥലവും നല്‍കുന്ന സാഹചര്യത്തില്‍ നികുതി ബാധകമാണ്. സംസ്ഥാനത്ത് ദേശീയപാത 66െന്‍റ ഭൂമിയേറ്റെടുക്കലിനാണ് ഈ നിയമം ആദ്യമായി നടപ്പാക്കുന്നത്.

ഇതനുസരിച്ച്‌ വടക്കന്‍ ജില്ലകളില്‍ നഷ്ടപരിഹാരത്തുകവിതരണം അവസാനഘട്ടത്തിലണ്. ആലപ്പുഴ ജില്ലയില്‍ 28 കോടി രൂപയോളം വിതരണം ചെയ്തുകഴിഞ്ഞു. ഇതിലൊന്നും ടി.ഡി.എസ് പിടിച്ചിട്ടില്ല. ദേശീയപാതക്ക് ഭൂമിയേറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് 1956-ലെ ദേശീയപാത നിയമപ്രകാരമാണ്. എന്നാല്‍, നഷ്ടപരിഹാരം 2013-ലെ കേന്ദ്ര നിയമപ്രകാരവും. ഇത് ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് നേരത്തേ തന്നെ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികുതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് പ്രധാന കാരണം ഇതാണ്. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ സുതാര്യതയും ന്യായമായ നഷ്ടപരിഹാരവും ഉറപ്പാക്കുന്ന 2013-ലെ ഭൂമിയേറ്റെടുക്കല്‍ നിയമം 2014 ജനുവരി ഒന്നിനാണ് നിലവില്‍ വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക