മാവൂര്‍: നിപ ബാധിച്ച് വിദ്യാര്‍ഥി മരിച്ച പാഴൂര്‍ മുന്നൂര് പ്രദേശം കേന്ദ്രസംഘം സന്ദര്‍ശിച്ചു.12കാരന് രോഗം പകര്‍ന്നത് റമ്ബുട്ടാന്‍ പഴത്തില്നിന്നാണെന്ന് കേന്ദ്ര സംഘം നടത്തിയ പരിശോധനയില്‍ സംശയിക്കുന്നു. മുഹമ്മദ് ഹാഷിമിെന്റ പിതാവ് അബൂബക്കറിെന്റ ഉടമസ്ഥതയില്‍ പുല്‍പറമ്ബ് ചക്കാലന്കുന്നിനു സമീപത്തെ പറമ്ബില്‍ റമ്ബുട്ടാന്‍ മരമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അബൂബക്കര്‍ ഇതിലെ പഴങ്ങള്‍ പറിച്ച് വീട്ടില്കൊണ്ടുവന്നിരുന്നു. മുഹമ്മദ് ഹാഷിം ഇത് കഴിച്ചിരുന്നുവെന്നാണ് വിവരം. വീട്ടിലുള്ളവര്ക്കുപുറമെ പരിസര വീട്ടിലുള്ള കുട്ടികളും ഇത് കഴിച്ചിരുന്നുവത്രെ. ഇവരെല്ലാവരും നിലവില്‍ ഐസൊലേഷനിലാണ്. കേന്ദ്രസംഘവും ആരോഗ്യവകുപ്പ് അധികൃതരും റമ്ബുട്ടാന്‍ മരത്തില്‍ നടത്തിയ പരിശോധനയില്‍ പല പഴങ്ങളും പക്ഷികള്‍ കൊത്തിയ നിലയിലാണ്. മരത്തില്‍ വവ്വാലുകളും വരാറുണ്ടെന്ന് പരിസര വാസികള്‍ പറയുന്നു. രോഗബാധ ഉണ്ടായത് റമ്ബുട്ടാനില്നിന്നാണോയെന്ന് വിശദ പരിശോധനയില്‍ മാത്രമേ കണ്ടെത്താനാവൂ എന്ന് കേന്ദ്ര വിദഗ്ധ സംഘത്തിെന്റ തലവന്‍ ഡോ. പി. രവീന്ദ്രന് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക