കാസര്‍കോട്: തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ക്കെതിരെ മുന്‍ എം.എല്‍.എയും കേസിലെ പ്രതിയുമായ എം.സി. ഖമറുദ്ദീെന്റ മൊഴി. തിങ്കളാഴ്ച ജില്ല ക്രൈംബ്രാഞ്ച് ഓഫിസില്‍ നടന്ന തെളിവെടുപ്പില്‍ ഖമറുദ്ദീന്, ‘കമ്ബനി ചെയര്മാന് എന്നല്ലാതെ, താന്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ തന്നെ അറിയിക്കുകയോ ചെയ്യാറില്ല’ എന്ന് അറിയിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ഖമറുദ്ദീന്, പൂക്കോയ തങ്ങള്‍ക്ക് നേരിട്ട് മറുപടി നല്കി.
ബംഗളൂരുവില്‍ ഫാഷന്‍ ഗോള്‍ഡ് വേണ്ടെന്ന് പറഞ്ഞതായി ഖമറുദ്ദീന് പറഞ്ഞു. അതുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നുമറിയില്ലെന്ന ഖമറുദ്ദീെന്റ പ്രതികരണം പൂക്കോയ തങ്ങള്‍ തള്ളി. എല്ലാം പറഞ്ഞിരുന്നുവെന്നായിരുന്നു തങ്ങളുെട മറുപടി. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തിലെ ക്രമക്കേടില്‍ ഖമറുദ്ദീെന്റ പങ്ക് ചെറുതാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തെളിയുന്നതായാണ് സൂചന.
നിക്ഷേപം വാങ്ങി ശാഖകള്‍ തുടങ്ങുന്നതിനെ ഖമറുദ്ദീന് എതിര്‍ത്തു. ബംഗളൂരു യൂനിറ്റ് അക്കൗണ്ട് തങ്ങളുടെ പേരില്‍ മാത്രമായത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും തങ്ങള്‍ മറുപടി നല്‍കിയില്ല. പയ്യന്നൂര്‍, ചെറുവത്തൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ യൂനിറ്റുകളുടെ അക്കൗണ്ടുകള്‍ നിയമപരമായ കരാര്‍മൂലം ഇരുവരുടെയും പേരിലാണ്. മറ്റിടങ്ങളിലെ യൂനിറ്റ് തങ്ങള്‍ സ്വന്തം പേരിലാക്കി. 176 കരാറുകളാണുള്ളത്. ഇതില്‍ നാലെണ്ണത്തില്‍ മാത്രമാണ് താന്‍ ഒപ്പിട്ടതെന്നും ബാക്കിയുള്ളവയെല്ലാം തങ്ങള്‍ ഒറ്റക്ക് കൈകാര്യം ചെയ്തതാണെന്നും ഖമറുദ്ദീന് മൊഴി നല്കി.
പൂട്ടാന്‍ ഉദ്ദേശിച്ചല്ല സ്ഥാപനം തുടങ്ങിയതെന്നും ലാഭവിഹിതം നല്കി സത്യസന്ധമായി കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നുവെന്നും പൂക്കോയ തങ്ങള്‍ പറഞ്ഞു. ജനറല്‍ മാനേജര്‍ എന്ന നിലയില്‍ പൂക്കോയ തങ്ങളാണ് ബിസിനസ് കൈകാര്യം ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള മൊഴികളില്‍ വൈരുധ്യമുണ്ടെന്നും കൂടുതല്‍പേരെ ചോദ്യം ചെയ്യുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.