ഇടുക്കി: ഇടമലക്കുടിയില്‍ ആദിവാസി യുവാവിനു വെടിയേറ്റ സംഭവത്തില്‍ പൊലീസ് തോക്ക് കണ്ടെടുത്തു. പ്രതി ലക്ഷ്മണന്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു. മൂന്നാര്‍ എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തില്‍ മൂന്ന് പേരാണ് ഇടമലക്കുടിയില്‍ എത്തിയത്.

സുബ്രഹ്മണ്യന് വെടിയേറ്റ ഇരപ്പല്ലുക്കുടിയിലെ ഏലക്കാടിനു സമീപത്തെ പടുതക്കുളത്തിന് അടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു നാടന്‍ തോക്ക്. തോക്ക് കസ്റ്റഡിയില്‍ എടുത്തശേഷം കീഴ്പത്താംകുടിയിലേക്ക് പ്രതിയെ തേടിപ്പോയി. പക്ഷേ, പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. ലക്ഷ്മണന്റെ വീടിനടുത്തുള്ള ഇടമലയാര്‍ കടന്നാല്‍ തമിഴ്നാടാണ്. തമിഴ്നാട്ടിലെ കാടാമ്പാറ ആദിവാസി മേഖലയില്‍ ഇയാള്‍ക്ക് ബന്ധുക്കള്‍ ഉണ്ടെന്ന് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ ഭാര്യയും രണ്ടു കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ ഏഴിനാണ് എസ്.ഐയും ജൂനിയര്‍ എസ്.ഐ രതീഷ്, സീനിയര്‍ സി.പി.ഒ സുരേഷ്, പി.എച്ച്‌.സി ആംബുലന്‍സ് ഡ്രൈവര്‍ സാനു എന്നിവര്‍ ഇടമലക്കുടിക്ക് പുറപ്പെട്ടത്. കസ്റ്റഡിയില്‍ എടുത്ത തോക്ക് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

അതിനുശേഷം ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ തോക്ക് ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കണമെന്നും എസ്.ഐ ടിം.എം. സൂഫി അറിയിച്ചു. വെടിയേറ്റ സുബ്രഹ്മണ്യന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക