കോട്ടയം :നാട്ടകം മുളങ്കുഴ കാക്കൂരിൽ ചൊവ്വഴ്ച്ച ഉച്ചക്ക് 1.30 ഓടെ ബൈക്കുകൾ തമ്മിൽ കൂടി ഇടിച്ചുണ്ടായാ അപകടത്തിൽ രണ്ട് പേർ മരിച്ചത്.

ചാന്നാനിക്കാട് തെക്കേപ്പറമ്പിൽ വേണു സുരേഷ് (28 ), മാണിക്കുന്നം പഴിഞ്ഞാൽ വടക്കേതിൽ രാധാകൃഷ്ണൻ്റെ മകൻ ആദർശ് (25) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാരാപ്പുഴ ഇല്ലത്തു പറമ്പിൽ ബാലഭവൻ വിഘ്നേശ്വർ (24) ഭാരത് ആശുപത്രി വെൻ്റിലേറ്ററിൽ ആണ്.നാട്ടകം മുളങ്കുഴ പാക്കിൽ റോഡിൽ കാക്കൂർ കെ.ടി.ഡി.സിയുടെ ബിയർ പാർലറിന് മുന്നിലായിരുന്നു അപകടം.k
പാക്കിൽ ഭാഗത്ത് നിന്നും എത്തിയ ബുള്ളറ്റും എതിർ ദിശയിൽ നിന്നും എത്തിയ പൾസർ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന കാക്കുർ കണ്ടെയ്ൻമെൻ്റ് സോണിലായതിനാൽ അപകടം നാടന്ന സമയത്തു റോഡിൽ ആളുകളും ഗതാഗതവും വളരെ കുറവായിരുന്നു. അമിത വേഗത്തിൽ എത്തിയ ബൈക്കുകൾ നേർക്കുനേർ ഇടിക്കുകയായിരുന്നു.ഇടിയുടെ ശബ്ദം കേട്ട് അപകടം നടന്നതിന് തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന പൊലീസിൻ്റെ കൊവിഡ് ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും എത്തിയാണ് ഇവരെ ആംബുലൻസ് വിളിച്ച് വരുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടു ബൈക്കുകളിലായി മൂന്നു പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ടു ബൈക്ക് യാത്രക്കാരും റോഡിൽ തലയിടിച്ച് വീണതിനെ തുടർന്ന് . തല തകർന്നാണ് വേണുവിൻ്റെ മരണം സംഭവിച്ചിരുന്നു.മരിച്ച വേണു കഴിഞ്ഞ മാസമാണ് പുളിമുട് കവലയിൽ കല്ലുപാലം ജുവലറിയിൽ ന്യൂ പാർവതി ഗോൾഡ് എന്ന പുതിയ കട ആരംഭിച്ചത്. ആദർശിൻ്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലും വേണുവിൻ്റെ മൃതദേഹം ഭാരത് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട്. പനച്ചിക്കാട് മുൻപഞ്ചായത്ത് അംഗം സലിജ സുരേഷ് കുമാറിൻ്റെയും സുരേഷ് കുമാറിൻ്റെയും മകനാണ് മരിച്ച വേണു. മരിച്ച വേണുവിൻ്റെ ഭാര്യ ആതിര, കുട്ടി നിവേദ്യ രണ്ട് വയസ്.k