കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷ വിധിച്ച് സുപ്രീം കോടതി. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സെപ്റ്റംബര്‍ 15 നകം പിഴ ശിക്ഷ പ്രശാന്ത് ഭൂഷണ് അടയ്ക്കണമെന്നും ഇല്ലെങ്കില്‍ മൂന്നു മാസം തടവ് അനുവഭിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.
ട്വീറ്റ്.
ഓഗസ്റ്റ് 14 നാണ് സുപ്രീം കോടതി പ്രശാന്ത് ഭൂഷണിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. രണ്ട് ട്വീറ്റുകളാണ് കോടതി കോടതിയലക്ഷ്യ കേസിന് ആധാരം. ജൂണ്‍ 27 ന് സുപ്രീം കോടതിയെക്കുറിച്ചും ജൂണ്‍ 29 ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെ വിമര്‍ശിച്ചും പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രവും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നല്‍കിയത്.
കേസ്.
പിന്നിട് കോടതിയലക്ഷൃ കേസിന് സുപ്രിം കോടതി കേസ് എടുക്കുകയായിരുന്നു.എന്നാൽ പ്രസ്താവന തിരുത്താൻ തയ്യാറാണോ എന്ന് പ്രശാന്ത് ഭൂഷണോട് ബെഞ്ചിലെ ജസ്റ്റിസ് ഗവായ് ചോദിച്ചു. ചിന്തിക്കാൻ സമയം വേണമെങ്കിൽ രണ്ട് മൂന്ന് ദിവസത്തെ സമയം നൽകാമെന്നും കോടതി അറിയിച്ചു. പ്രശാന്ത് ഭൂഷണിന്റെ മറുപടി വായിച്ചുനോക്കി അറ്റോർണി ജനറൽ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ പ്രസ്താവനയിൽ മാറ്റമില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ മറുപടി. തുടര്‍ന്ന് നിലപാടിൽ മാറ്റമില്ലെങ്കിൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് അരുൺമിശ്രയും അറിയിച്ചു. അതേ സമയം പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആരെയും ശിക്ഷിക്കാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അരുൺമിശ്ര കുറ്റം ചെയ്തവർ അത് സമ്മതിക്കണമെന്നും പറഞ്ഞു. പ്രശാന്ത് ഭൂഷൺ ക്ഷമ ചോദിക്കാത്തിടത്തോളം ശിക്ഷിക്കരുത് എന്ന അറ്റോർണി ജനറലിന്റെ ആവശ്യം അംഗീകരിക്കില്ല. സ്വന്തം തെറ്റ് തിരിച്ചറിയാൻ പ്രശാന്ത് ഭൂഷൺ തയ്യാറാകുന്നില്ലെന്നും ലക്ഷ്മണ രേഖ തിരിച്ചറിയണമെന്നും കോടതി വാദത്തിനിടെ ആവശ്യപ്പെട്ടു. പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതി നടപടിക്കെതിരെ മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ്, ഇന്ദിരാ ജയ്സിംഗ് ഉൾപ്പടെയുള്ളവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫ് ഉൾപ്പടെയുള്ളവരുടെ പ്രതികരണങ്ങൾ ഇവിടെ പറയേണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് മിശ്ര അതിനുള്ള മറുപടി ക്ഷണിച്ചുവരുത്തേണ്ട എന്നും താക്കീത് നൽകി. അതേ സമയം കുറ്റക്കാരനെന്ന കോടതി വിധിയിൽ ദുഖമുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. യാതൊരു തെളിവും മുന്നോട്ടുവെക്കാതെയാണ് കോടതിയുടെ തീരുമാനം എന്നത് ഞെട്ടിച്ചുവെന്നും എന്നാൽ മാപ്പു പറയില്ലെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. കോടതി എന്ത് ശിക്ഷ വിധിച്ചാലും സന്തോഷത്തോടെ സ്വീകരിക്കും. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ വിമർശനങ്ങൾ ഉണ്ടാകണം. ട്വിറ്ററിൽ നടത്തിയ പരാമർശങ്ങൾ അതിനുവേണ്ടിയുള്ള ശ്രമമാണെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേര്‍ത്തു. എന്നാൽ പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകൾക്ക് എതിരെയാണ് നടപടിയെന്ന് ജസ്റ്റിസ്അരുൺമിശ്ര പറഞ്ഞു.പ്രശാന്ത് ഭൂഷണ് ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കഴിഞ്ഞ 14 ന് വിധിച്ചത്.