കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത്. ക്രയിന്‍ ഓപ്പറേറ്റർമാർ ആയിരുന്നു ഇരുവരും. സാമ്ബത്തിക പ്രതിസന്ധി ആണ് മരണ കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു.ആർ ട്ടി പി സി ആർ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ. പരിശോധനാഫലം ലഭിച്ചതിനു ശേഷം ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതശരീരങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും എന്നാണ് അറിയാൻ കഴിയുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ, കോട്ടയം ഈസ്റ്റ് എസ് എച് ഒ റെജോ പി ജോസഫ് എന്നിവർ സംഭവ സ്ഥലത്ത് ഉണ്ട്.

തിങ്കളാഴ്ച പുലർച്ചെ ഇരുവരെയും വിളിക്കുന്നതിനായി മുറിയിലെത്തിയ അമ്മ ഫാത്തിമയാണ് മരിച്ച നിലയിൽ സഹോദരങ്ങളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി അമ്മയ്ക്കൊപ്പം ഇരുന്ന് ടിവി കണ്ടതിനു ശേഷമാണ് ഇവർ കിടക്കാൻ പോയത്. കോവിഡ് പ്രതിസന്ധി മൂലം ഒരു വർഷമായി ഇവർക്ക് ജോലി ഇല്ലായിരുന്നു. ഇതുമൂലമുള്ള സാമ്പത്തികപ്രതിസന്ധി വരെ അലട്ടിയിരുന്നു എന്നും കഴിഞ്ഞ ദിവസങ്ങളിൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ ജപ്തിനോട്ടീസ് ഇവർക്ക് ലഭിച്ചിരുന്നുവെന്നും നാട്ടുകാർ പറയുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത ഈസ്റ്റ് പോലീസ് അന്വേഷണം നടത്തും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക