കൊച്ചി: മയക്കുമരുന്നിന്‍റെ ലഹരിയില്‍ പുലര്‍ച്ചെ ട്രാഫിക് സിഗ്നലിന്‍റെ തൂണില്‍ പിടിച്ച്‌ നൃത്തം ചെയ്ത സംവിധായകന്‍ അറസ്റ്റില്‍. ടെലിഫിലിം സംവിധായകന്‍ വിഷ്ണുരാജ് ആണ് അറസ്റ്റിലായത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പി സന്തോഷും സംഘവും കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെ മടങ്ങുമ്ബോഴാണ് സംഭവം.

വണ്ടി ചിറങ്ങര ജംക്ഷനില്‍ എത്തിയപ്പോള്‍ സര്‍വീസ് റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. കാറിന്‍റെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്. ട്രാഫിക് സിഗ്നലിന്‍റെ തൂണില്‍ പിടിച്ച്‌ ഇടയ്ക്കു നൃത്തം ചെയ്യുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസ് ഉദ്യോഗസ്ഥര്‍ അടുത്തെത്തി നോക്കിയപ്പോള്‍ കാറിനുള്ളില്‍ യുവതിയെ കണ്ടു. മോഡലിംഗ് ആണ് ജോലിയെന്ന് പറഞ്ഞു. ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.

സിഗ്നല്‍ തൂണില്‍ നൃത്തം ചെയ്തിരുന്നത് കൊച്ചി സ്വദേശി വിഷ്ണുരാജായിരുന്നു. രണ്ടു ഹ്രസ്വചിത്രങ്ങള്‍ ലഹരിയ്ക്കെതിരെ സംവിധാനം ചെയ്തിട്ടുണ്ട് ഇയാള്‍. ദേഹപരിശോധനയില്‍ വസ്ത്രത്തിനുള്ളില്‍ നിന്ന് രണ്ടു ഗ്രാം എംഡിഎംഎ ന്യൂജനറേഷന്‍ ലഹരി മരുന്ന് കണ്ടെത്തി.

ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്‍റെ വീട്ടിലേയ്ക്കായിരുന്നു ഇവരുടെ യാത്രയെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറിലായിരുന്നു ഇവരുടെ വരവ്. ലഹരിമരുന്ന് കണ്ടെത്തിയതോടെ വിഷ്ണുരാജിനെ കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ. അരുണും സംഘവും കസ്റ്റഡിയിലെടുത്തു. കാറും പിടിച്ചെടുത്തു. ദമ്ബതികള്‍ക്ക് ലഹരി ഉപയോഗത്തില്‍ പങ്കില്ലാത്തതിനാല്‍ വിട്ടയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക