ഭോപാല്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപെട്ടതില്‍ മനംനൊന്ത് 13 വയസുകാരന്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് ദാരുണ സംഭവം. ‘ആത്മഹത്യ കുറിപ്പില്‍ അമ്മയോട് ക്ഷമ ചോദിക്കുന്ന കുട്ടി പണം നഷ്ടപെട്ടതിലുള്ള വിഷാദം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് എഴുതിയിട്ടുണ്ട്. യു.പി.ഐ അക്കൗണ്ട് വഴി പിന്‍വലിച്ച 40000 രൂപ ‘ഫ്രീ ഫയര്‍’ ഗെയിം കളിച്ചാണ് കുട്ടി നഷ്ടപ്പെടുത്തിയതെന്ന് കുറിപ്പില്‍ വിവരിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ശശാങ്ക് ജെയിന്‍ പറഞ്ഞു.നഴ്സായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ സംഭവം നടക്കുമ്ബാള്‍ ജില്ല ആശുപത്രിയില്‍ ജോലിയിലായിരുന്നു. പിതാവും വീട്ടില്‍ ഇല്ലായിരുന്നു.

അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടതായി സന്ദേശം വന്നതിന് പിന്നാലെ കുട്ടിയെ വിളിച്ച അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി മുറിയില്‍ കയറി വാതില്‍ അടച്ചത്. അല്‍പ സമയത്തിന് ശേഷം സഹോദരി ചെന്ന് വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് സഹോദരി മാതാപിതാക്കളെ വിളിച്ച്‌ വിവരം അറിയിച്ചത്.വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ കുട്ടി സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക