കൊയിലാണ്ടി: മകളെ ഡോക്ടറെ കാണിക്കാന്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പിതാവിനോട് പൊലീസ് അനാവശ്യമായി പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാപ്പാട് ചെറിയപള്ളിക്കലകത്ത് നാസറാണ് പരാതിക്കാരന്‍. 10 വയസ്സുള്ള മകളുമായി കാപ്പാടുനിന്ന് തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു പോകുമ്ബോള്‍ തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റിനും ദേശീയപാതക്കുമിടയിലെ വളവിനുമിടയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് നാസറിനെ തടഞ്ഞുനിര്‍ത്തി.

വാഹനത്തിന്‍റ രേഖകള്‍ പരിശോധിച്ചു. എല്ലാം ശരിയായിരുന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച്‌ 500 രൂപ പിഴ ചുമത്തിയെന്നാണു പരാതി. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി എന്നിവര്‍ക്കു പരാതി നല്‍കി. കോവിഡ് പ്രതിസന്ധിയില്‍ വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ കഴിയുകയാണെന്നും പൊലീസിെന്‍റ പ്രവൃത്തി വേദനിപ്പിച്ചെന്നും നിസാര്‍ മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ പരാതിയില്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് യാത്ര ചെയ്തതെന്നും വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക