കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൂരമായ പീഡനമാണ് നടന്നതെന്നും പ്രതിക്കെതിരെ വേറെയും പരാതി ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

അമ്ബത്തിരണ്ട് ദിവസമായി പ്രതി കസ്റ്റഡിയില്‍ ആണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളി. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണനയിലിരിക്കെ മുങ്ങിയ പ്രതിയെ തിരച്ചിലിനിടെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തൃശൂരില്‍ വീടിനടുത്തു നിന്ന് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏപ്രില്‍ എട്ടിനാണ് മാര്‍ട്ടിനെതിരെ കണ്ണൂര്‍ സ്വദേശിനിയായ യുവതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.എന്നാല്‍ പരാതി ലഭിച്ചു രണ്ടു മാസമായിട്ടും പൊലീസ് നടപടി എടുക്കാതിരുന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ വിവാദമാവുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക