ഹിമാചലിലും ജമ്മുവിലും ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശിലും കശ്മീരിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ പെട്ട് 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 21 പേരെ കാണാതായി. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.ജമ്മുവിലെ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തെയാണ് പ്രളയം തകര്‍ത്തത്.കൂടാതെ ലഡാക്കിലെ കാര്‍ഗിലില്‍ രണ്ടിടത്ത് കനത്ത മഴയുണ്ടായി. ഒരു ജലവൈദ്യുത പദ്ധതിക്ക് കേടു സംഭവിച്ചിട്ടുണ്ട്.
ഹിമാചലില്‍ മണ്ണിടിഞ്ഞ് മിക്ക റോഡുകളും തകര്‍ന്നു. ഹിമാചലില്‍ 9 പേരുടെ മൃതദേഹം കണ്ടെത്തി. 7 പേരെ കാണാതായി. ഉദയ്പുരില്‍ 7 പേരും ചമ്ബയില്‍ 2 പേരും ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള വിനോദസഞ്ചാരിയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുള്‍പ്പെടെ കുളു ജില്ലയില്‍ 4 പേരെയാണ് കാണാതായിരിക്കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക