അഞ്ചല്‍: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയിലെ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചനിലയില്‍. കേരളപുരം അജയ നിവാസില്‍ അജയന്‍പിള്ളയാണ് (61) മരിച്ചത്. ആയൂര്‍- അഞ്ചല്‍ റോഡില്‍ ജവഹര്‍ ജങ്ഷന് സമീപം കഴിഞ്ഞദിവസം രാത്രി ഒന്നരയോടെയാണ് സംഭവം. കാലിത്തീറ്റ വിതരണം നടത്തിയശേഷം വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍ ഉറങ്ങുകയായിരുന്നെന്നാണ് വിവരം. ബൈക്കിലെത്തിയ മൂവര്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്നും പണാപഹരണമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും സംശയിക്കുന്നു.

രാത്രിയില്‍ റോഡിലുണ്ടായ ബഹളം കേട്ട് ഉണര്‍ന്ന സമീപത്തെ വീട്ടുകാര്‍ ലൈറ്റടിച്ച്‌ നോക്കിയപ്പോര്‍ ഒരാള്‍ ലോറിക്ക് സമീപം കിടക്കുന്നത് കണ്ടു. ഉടന്‍ പരിസരവാസികളെയും പഞ്ചായത്തംഗത്തിനെയും വിവരമറിയിച്ചു. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി അബോധാവസ്ഥയിലായ അജയന്‍പിള്ളയെ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി.സി.ടി.വി കാമറയില്‍നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിസരവാസികളായ അഞ്ചംഗ സംഘത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. എന്നാല്‍, കൃത്യത്തിന് അല്‍പം മുമ്ബ് സമീപത്തെ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ഉപദ്രവിക്കുകയും കൈവശം പണമുണ്ടോയെന്ന് തപ്പിനോക്കിയശേഷം ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടെന്നും പറയപ്പെടുന്നു.

ലോറിയുടെ ക്യാബിനുള്ളിലും മുന്‍ ചക്രങ്ങളിലും രക്തം ഒലിച്ചിറങ്ങിയ നിലയിലാണ്. കാലിലേറ്റ മൂന്ന് മുറിവുകളില്‍നിന്ന് രക്തം വാര്‍ന്നാണ് മരിച്ചതെന്ന് കരുതുന്നു. പൊലീസ് നായ സംഭവസ്ഥലത്തുനിന്ന് മണം പിടിച്ചശേഷം നൂറ് മീറ്ററോളം അകലെ ആയൂര്‍ ഭാഗത്തേക്ക് പോയശേഷം ക്രിസ്ത്യന്‍ പള്ളിയുടെ പ്രവേശന കവാടത്തിനരികെയെത്തി തിരികെ പോന്നു.പൊലീസ് നടത്തിയ തിരച്ചിലില്‍ റോഡരികിലെ കുറ്റിക്കാട്ടില്‍നിന്ന് രണ്ട് കാക്കി ഷര്‍ട്ടുകള്‍ കണ്ടെടുത്തു.

ഒരു വര്‍ഷത്തോളമായി അജയന്‍പിള്ള കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുടെ ഈ വാഹനത്തിലെ ജീവനക്കാരനായിരുന്നു. കാലിത്തീറ്റ വിതരണത്തിനാണ് വാഹനം ഉപയോഗിച്ചിരുന്നതെന്നും 75000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും വാഹനയുടമ പറഞ്ഞു. വാഹനത്തിന്‍റ കാബിനില്‍നിന്ന് 65,000 രൂപ, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

വിരലടയാള വിദഗ്ധ വിനിത വേണുഗോപാല്‍, സയന്‍റിഫിക് വിദഗ്ധരായ എസ്. സുജ, ആര്‍. ശ്രീപ്രിയ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി തെളിവെടുത്തു. കോവിഡ് പരിശോധനക്കും പോസ്റ്റ്മോര്‍ട്ടത്തിനുമായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷ്കുമാര്‍, ചടയമംഗലം ഇന്‍സ്പെക്ടര്‍ പ്രദീപ്കുമാര്‍, എസ്.ഐ ശരലാല്‍, ക്രൈം എസ്.ഐ എ.എല്‍. പ്രിയ എന്നിവരുടെ നേതൃത്വത്തില്‍ പ്രാഥമിക വിവരശേഖരണം നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക