ഒരു റോള്‍സ് റോയ്സ് എങ്കിലും സ്വന്തമായി വേണമെന്ന് ആഗ്രഹിക്കുന്ന കാര്‍ പ്രേമികള്‍ നമുക്കിടയില്‍ ഉണ്ടാകും. ചിലര്‍ അതിനെക്കുറിച്ച് സ്വപ്നം മാത്രം കാണുമ്ബോള്‍, ചിലര്‍ ആ സ്വപ്നം സാക്ഷാത്കരിക്കാൻ ദിവസവും കഠിനാദ്ധ്വാനം ചെയ്യും. അത്തരത്തില്‍ പതിനഞ്ച് റോള്‍സ് റോയ്സ് കാറുകള്‍ സ്വന്തമായുള്ള ആളാണ് ഇന്ത്യൻ വംശജനും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകനുമായ റൂബൻ സിംഗ്. തന്റെ കഠിനാധ്വാനം കൊണ്ട് വിദേശത്ത് ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കുക മാത്രമല്ല, നിരവധി കാറുകള്‍ നിറഞ്ഞ ഒരു വലിയ ഗാരേജ് തന്നെ അദ്ദേഹം സ്വന്തമായി സൃഷ്ടിക്കുകയും ചെയ്തു.
പതിനഞ്ച് റോള്‍സ് റോയ്സ് കാറുകളുടെ അതേ നിറത്തിലുള്ള പതിനഞ്ച് തലപ്പാവുകളും റൂബൻ സിംഗിനുണ്ട്. അദ്ദേഹത്തിന്റെ ചില ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് സിംഗ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. തന്റെ റോള്‍സ് റോയ്സ് കാറുകള്‍ക്കു മുന്നില്‍ അതേ നിറമുള്ള തലപ്പാവുകള്‍ അണിഞ്ഞു നില്ക്കുന്ന സിംഗിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന വൻ കാര്‍ ശേഖരമാണ് ഇദ്ദേഹത്തിനുള്ളത്. കഴിഞ്ഞ ദീപാവലിക്ക് റൂബൻ സിംഗ് വ്യത്യസ്ത നിറങ്ങളിലുള്ള അഞ്ച് റോള്‍സ് റോയ്സുകളാണ് വാങ്ങിച്ചത്. ഇതോടെ സിംഗിന്റെ റോള്‍സ് റോയ്സ് കാറുകളുടെ നിര വീണ്ടും വലതുതായി. ഈ കാറുകളുടെ കൃത്യമായ മോഡലും കസ്റ്റമൈസേഷനും സംബന്ധിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.
റോള്‍സ് റോയ്സ് കാറുകള്‍ക്കു പുറമെ, ഒരു ലംബോര്‍ഗിനി ഹുറാക്കാനും (Lamborghini Huracan) അദ്ദേഹത്തിനു സ്വന്തമായുണ്ട്. ഈ വാഹനത്തിന് 3.22 കോടിയിലധികം വില വരും. 12.95 കോടി രൂപ സ്റ്റാര്‍ട്ടിങ്ങ് റേഞ്ചില്‍ വരുന്ന ബുഗാട്ടി വെയ്റോണും (Bugatti Veyron) റൂബൻ സിംഗിനുണ്ട്. ഇവയ്ക്കെല്ലാം പുറമേ ഒരു ഫെരാരി എഫ് 12 ബെര്‍ലിനേറ്റ (Ferrari F12 Berlinetta), പോര്‍ഷെ 918 സ്പൈഡര്‍ (Porsche 918 Spyder,), പഗാനി ഹുവൈറ ( Pagani Huayra) എന്നീ ആഡംബര കാറുകളും സിംഗിന് സ്വന്തമായുണ്ട്.
ആരാണ് റൂബൻ സിംഗ്? യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകനായ റൂബൻ സിംഗ് ഇന്ത്യൻ വംശജനാണ്. 1970 കളിലാണ് അദ്ദേഹത്തിന്റെ കുടുംബം യുകെയിലേക്ക് കുടിയേറിയത്. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഐഷര്‍ ക്യാപിറ്റലിന്റെയും (Isher Capital) കസ്റ്റമര്‍ സര്‍വീസ് ഔട്ട്സോഴ്സിംഗ് കമ്ബനിയായ അലിഡേപിഎയുടേയും (AlldayPA) യുടെയും ഉടമയാണ് അദ്ദേഹം. ‘ബ്രിട്ടീഷ് ബില്‍ ഗേറ്റ്സ്’ എന്നും ചിലര്‍ അദ്ദേഹത്തെ വിളിക്കാറുണ്ട്. ‘സിംഗ് ഈസ് കിംഗ്’ എന്ന പ്രയോഗം ഇദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ക്കാവുന്നതാണെന്നും ചിലര്‍ പറയുന്നു. ‘ബ്രിട്ടീഷ് സിഖ്’ എന്നാണ് റൂബൻ സിംഗ് സ്വയം വിശേഷിപ്പിക്കുന്നത്.