വിദ്യാഭ്യാസ വായ്‌പകള്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ഹൈക്കോടതി. സിബില്‍ സ്കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുത്. വിദ്യാര്‍ഥികള്‍ നാളെ ഈ നാടിനെ നയിക്കേണ്ടവരാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി.

പിതാവിന്റെ സിബില്‍ സ്കോര്‍ കുറവാണെന്ന പേരില്‍ ബാങ്ക് അധികൃതര്‍ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലില്‍ എൻജിനീയറിങ് വിദ്യാര്‍ഥിയായ ആലുവ സ്വദേശി നോയല്‍ പോള്‍ ഫ്രഡ്‌ഡിറിക് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പിതാവിന്റെ പേരിലുണ്ടായിരുന്ന രണ്ട് വായ്പയിലൊന്ന് എഴുതിത്തള്ളുകയും മറ്റൊന്നില്‍ 16,667 രൂപ കുടിശ്ശികയുമുണ്ടായിരുന്നതിനെ തുടര്‍ന്നാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹര്‍ജിക്കാരന് വിദേശ കമ്ബനി ജോലി വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകൻ വിശദീകരിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ വായ്‌പയായി ഹര്‍ജിക്കാരന് 4.07 ലക്ഷം രൂപ നല്‍കാൻ എസ്‍‌ബിഐക്ക് കോടതി നിര്‍ദേശം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക