ട്രെയിനില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന 17 ലക്ഷം രൂപയുമായി പഞ്ചായത്ത് പ്രസിഡന്റ് പിടിയിലായത് നിരോധിച്ച 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവരവെയെന്ന് സൂചന. മുസ്ലീംലീഗ് നേതാവും ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കരീം മൻസിലില്‍ മുഹമ്മദ് ഹാഷിം(52) ആണ് പതിനേഴ് ലക്ഷം രൂപയുമായി ഇന്നലെ പാലക്കാട് റെയില്‍വേ പോലീസിന്റെ പിടിയിലായത്.

പൂന-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസില്‍ സേലത്തു നിന്ന് അങ്കമാലിയിലേക്ക് റിസര്‍വേഷൻ കമ്ബാര്‍ട്ട്മെന്റിലാണ് ഇയാള്‍ യാത്ര ചെയ്തത്.അരയില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയില്‍ ഒളിപ്പിച്ച നിലയിലായിരിന്നു പണം സൂക്ഷിച്ചിരുന്നത്.പൂഴ്ത്തി വച്ചിരുന്ന 2000-ന്റെ നോട്ടുകള്‍ തമിഴ്നാട്ടില്‍ എത്തിച്ച്‌ മാറ്റി വരുന്നവഴിയാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് പുറത്തു വരുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2010-15 കാലയളവില്‍ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസി‍ന്റായിരുന്നു നടക്കല്‍ സ്വദേശിയായ മുഹമ്മദ് ഹാഷിം. പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ അന്വേഷണത്തിനായി പാലക്കാട്‌ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. പാലക്കാട്‌ ആര്‍പിഎഫ് സിഐ എസ്. സൂരജ് കുമാര്‍, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടര്‍മാരായ സജി അഗസ്റ്റിൻ, എ.മനോജ്‌, കെ.സുനില്‍കുമാര്‍, കോണ്‍സ്റ്റബിള്‍ പി.ബി.പ്രദീപ്‌, വനിതാ കോണ്‍സ്റ്റബിള്‍ വീണാ ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.വ്യക്തമായ സൂചനയെ തുടര്‍ന്നായിരുന്നു പരിശോധനയും അറസ്റ്റും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക