വിവാഹേതര ബന്ധങ്ങളും വിവാഹ മോചനങ്ങളും ഏറ്റവും കൂടുതലുള്ള ജില്ലയുടെ പേര് വെളിപ്പെടുത്തി കേരള വനിതാ കമ്മീഷൻ. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാകുന്നതെന്നും ഇത് ദാമ്ബത്യ തകര്‍ച്ചയ്ക്കും വിവാഹമോചനങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നുമാണ് വനിതാ കമ്മീഷൻ അറിയിച്ചത്. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളില്‍ വനിതാ കമ്മീഷൻ ചെയര്‍പേഴ്സണ്‍ അ‌ഡ്വ. പി സതീദേവിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 31 പരാതികളാണ് കഴിഞ്ഞ ദിവസം പരിഗണിച്ചത്.

ഇവയില്‍ പത്ത് കേസുകള്‍ തീര്‍പ്പാക്കി. മൂന്നെണ്ണത്തില്‍ വനിതാ കമ്മീഷൻ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് കേസുകളില്‍ കൗണ്‍സിലിംഗിന് നിര്‍ദേശിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനം, വഴിത്തര്‍ക്കം എന്നിവ സംബന്ധിച്ചതാണ് മറ്റ് പരാതികള്‍. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രീമാരിറ്റല്‍ കൗണ്‍സിലിംഗിന് വിധേയമായിരിക്കണമെന്നും സ്‌കൂളുകളിലും കോളേജുകളിലും കൗണ്‍സിലിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോസ്റ്റ്-മാരിറ്റല്‍ കൗണ്‍സിലിംഗ്, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ പഞ്ചായത്തുകളിലോ അങ്കണവാടികളിലോ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വനിതാ കമ്മീഷന്‍ വിശദമാക്കി. പാനല്‍ അംഗങ്ങളായ അഡ്വ. പി കുഞ്ഞയിഷ, അഡ്വ.സിന്ധു, വനിതാ പൊലീസ് സെല്‍ എസ്‌ഐ ടി കെ ചന്ദ്രിക, ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ കൗണ്‍സിലര്‍ രമ്യ ശ്രീനിവാസന്‍, വനിതാ സെല്‍ സിപിഒ ടി ഷീന, കമ്മീഷന്‍ ബൈജു ശ്രീധരന്‍, മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക