ഭര്‍ത്താവും നടിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍, ഒഡിയ നടി പ്രകൃതി മിശ്രയെ ഭുവനേശ്വറിലെ തെരുവില്‍ വെച്ച് നടൻ ബാബുഷാൻ മൊഹന്തിയുടെ ഭാര്യ തൃപ്തി സത്പതി ആക്രമിച്ചു. സംഭവത്തിന്റെ നിരവധി വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.ബാബുഷാനും പ്രകൃതിയും അടുത്തിടെ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന ഒഡിയ ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ബാബുഷാന്റെ ഭാര്യ തൃപ്തി തന്റെ ഭര്‍ത്താവിനെയും നടി പ്രകൃതിയെയും കാറില്‍ ഒരുമിച്ച് പിടികൂടിയ ശേഷം ഇരുവരെയും ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലായ വീഡിയോയില്‍ കാണുന്നത്.
മറ്റൊരു വീഡിയോയില്‍ പ്രകൃതി രക്ഷപെടാൻ ശ്രമിക്കുമ്ബോള്‍ തൃപ്തി അവരുടെ മുടി വലിക്കാൻ ശ്രമിക്കുന്നതും കാണാം. ഓട്ടോറിക്ഷയില്‍ കയറാൻ ശ്രമിക്കുന്ന പ്രകൃതിയെ തൃപ്തി തടയുന്നതും തന്റെ കുടുംബത്തെ നശിപ്പിക്കുകയാണെന്ന് ആരോപിക്കുന്നതും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകള്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ വീഡിയോ റെക്കോര്‍ഡുചെയ്യുന്നതും മറ്റൊരു വീഡിയോയില്‍ കാണാൻ കഴിയും.
പ്രകൃതി മിശ്രയുടെ അമ്മ കൃഷ്‌ണപ്രിയ മിശ്ര ഇത് സംബന്ധിച്ച് ഭുവനേശ്വറിലെ ഖരാവേല നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രകൃതിയുടെ അമ്മയുടെ പരാതി പ്രകാരം, ചെന്നൈയിലേക്കുള്ള യാത്രക്കായി ഭുവനേശ്വര്‍ വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്ബോള്‍ ബാബുഷാന്റെ ഭാര്യ തൃപ്തി സത്പതിയും ചില ഗുണ്ടകളും ചേര്‍ന്ന് ഇരുവരെയും തടഞ്ഞുവെന്ന് ഭുവനേശ്വര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രതീക് സിംഗ് പറഞ്ഞു. കൃഷ്‌ണപ്രിയ മിശ്രയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഐപിസി 341, 294, 323, 506 വകുപ്പുകള്‍ പ്രകാരം ഖാര്‍വേല്‍ നഗര്‍ പോലീസ് കേസെടുത്തു.
സംഭവത്തില്‍ നടൻ ബാബുഷാൻ പിന്നീട് വിശദീകരണവുമായി രംഗത്ത് വന്നു. ‘ചെന്നൈയില്‍ ഉത്കല്‍ അസോസിയേഷൻ സംഘടിപ്പിച്ച ഉത്കല്‍ ദിവസ് ആഘോഷത്തിന് അതിഥികളായി എന്നെയും പ്രകൃതി മിശ്രയെയും ക്ഷണിച്ചിരുന്നു. എന്റെ സഹനടിയായ പ്രകൃതി ഒരു പുതിയ സിനിമ പ്രഖ്യാപിക്കാനും സിനിമയുടെ പ്രൊമോഷനുമായി ചെന്നൈയിലേക്ക് പോകുകയായിരുന്നു. അവള്‍ എന്റെ വളരെ നല്ല സുഹൃത്താണ്. ഞാൻ അവളെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകാൻ പോയതായിരുന്നു,’ ബാബുഷാൻ പറഞ്ഞു.
‘ഞാനും പ്രകൃതിയും എയര്‍പോര്‍ട്ടിലേക്ക് പോകുമ്ബോള്‍, പെട്ടെന്ന് എന്റെ ഭാര്യയും ഭാര്യാപിതാവും വന്ന് ഞങ്ങളെ ആക്രമിക്കുകയും പ്രകൃതിയെ ഉപദ്രവിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. എന്റെ ഭാര്യ സിനിമാ മേഖലയിലല്ല, അതുകൊണ്ട് ഞങ്ങളുടെ ജോലിയെക്കുറിച്ചും ഞങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെക്കുറിച്ചും അവര്‍ക്ക് ഒരു ധാരണയുമില്ല. ഞാൻ പൂര്‍ണ്ണ ഞെട്ടലിലാണ്, ബാബുഷാൻ കൂട്ടിച്ചേര്‍ത്തു.
താനും താരവും സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്ന് പ്രകൃതി വ്യക്തമാക്കി. ‘തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണ്. ചെന്നൈയിലെ ഒരു ഒഡിയ അസോസിയേഷന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനും പുതിയ സിനിമയുടെ പ്രഖ്യാപനത്തിനുമായി നടൻ ബാബുഷന്റെ കൂടെ പോവുകയായിരുന്നു ഞാൻ. ഞങ്ങള്‍ ഒരേ സ്ഥലത്തേക്ക് പോകുന്നതിനാല്‍ ബാബുഷാൻ എന്നെ കൂട്ടിക്കൊണ്ടുവരാൻ വന്നിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാപിതാവും ചില ഗുണ്ടകളും സ്ഥലത്തെത്തി കാറില്‍ കയറി. ബാബുഷാന്റെ ഭാര്യാപിതാവ് എന്നെ ശാരീരികമായി ഉപദ്രവിച്ചു. അവരുടെ ഗുണ്ടകള്‍ എന്നെയും ബാബുഷാനെയും മര്‍ദ്ദിച്ചു,’ പ്രകൃതി പറഞ്ഞു. ‘അവരുടെ കുടുംബ കാര്യത്തിലേക്ക് എന്നെ നിര്‍ബന്ധമായും വലിച്ചിഴക്കുകയാണ്. ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണ്. ഞങ്ങളുടെ ബന്ധം ആരാധകര്‍ക്ക് പോലും അറിയാം, എനിക്ക് ആരെയും പേടിയില്ല,’ പ്രകൃതി കൂട്ടിച്ചേര്‍ത്തു.