നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച്‌ കോണ്‍ഗ്രസ് യുവ എംഎല്‍എ നയന ജാഹര്‍.വ്യക്തിജീവിതവും രാഷ്ട്രീയവും രണ്ടായി കാണണമെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അവര്‍ ആവശ്യപ്പെട്ടു. സ്വകാര്യ ചിത്രങ്ങളുടെ കൊളാഷ് അടങ്ങുന്ന വീഡിയോയും അവര്‍ പങ്കുവച്ചു.

‘പരാജയത്തിന്റെ ഇച്ഛാഭംഗം നിങ്ങളെ വേട്ടയാടരുത്. രാഷ്ട്രീയവും വ്യക്തിജീവിതവും എന്താണ് എന്ന തിരിച്ചറിയാത്ത വിഡ്ഢികള്‍ക്കുള്ള ഉത്തരമാണിത്’ എന്ന കുറിപ്പോടെയാണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരുടെ വിജയത്തിന് പിന്നാലെ, നയനയുടെ സ്വകാര്യചിത്രങ്ങള്‍ സംഘ് പ്രൊഫൈലുകള്‍ പ്രചരിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുദിഗെരെ മണ്ഡലത്തില്‍നിന്നാണ് 43കാരിയായ നയന സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷിയുടെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎല്‍എയാണ്. ബിജെപിയുടെ ദീപക് ദൊദ്ദയ്യയെ ചെറിയ മാര്‍ജിനിലാണ് ഇവര്‍ പരാജയപ്പെടുത്തിയത്. നാഷണല്‍ ലോ സ്‌കൂളില്‍ പഠിച്ച ഇവര്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍നിന്നാണ് മാസ്റ്റേഴ്‌സ് കരസ്ഥമാക്കിയത്.നിയമസഭയിലേക്ക് നയനയ്ക്ക് പുറമേ, കോണ്‍ഗ്രസില്‍നിന്ന് മൂന്നു വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ (ബെലഗാവി റൂറല്‍), കനീസ് ഫാത്തിമ (കലബുറഗി നോര്‍ത്ത്), രൂപകല (കെജിഎഫ്) എന്നിവരാണിവര്‍. സംസ്ഥാനത്ത് ആകെ 185 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ രംഗത്തുണ്ടായിരുന്നത്. ഇതില്‍ പത്തു പേരാണ് വിജയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക