സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും ഒപ്പം കര്‍ണാടകയില്‍ ഇന്ന് എട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വെള്ളിയാഴ്ച ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചയിലാണ് എട്ട് പേരുടെ കാര്യത്തില്‍ ധാരണയില്‍ എത്തിയത്. കര്‍ണാടകയിലെ പ്രമുഖ നേതാവും മലയാളിയുമായ കെ ജെ ജോര്‍ജ് ഇത്തവണയും ആദ്യ പട്ടികയില്‍ ഇടം പിടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക്‌ ഖാര്‍ഗെയും പട്ടികയിലുണ്ട്.

88 പേരുടെ പട്ടികയായിരുന്നു സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഹൈക്കമാന്‍ഡിനു മുന്നിലെത്തിച്ചത്ജി പരമേശ്വര, രാമലിംഗ റെഡ്ഢി, കെ എച് മുനിയപ്പ, സതീഷ് ജാര്‍ക്കിഹോളി, സമീര്‍ അഹമ്മദ് ഖാന്‍, എം ബി പാട്ടീല്‍ എന്നിവരാണ് ഇന്ന് ചുമതലയേല്‍ക്കുന്ന മറ്റ് നേതാക്കള്‍. 34 പേരെയാണ് കര്‍ണാടകയില്‍ പരമാവധി മന്ത്രിമാരാക്കാന്‍ സാധിക്കുക. 88 പേരുടെ പട്ടികയായിരുന്നു സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഹൈക്കമാന്‍ഡിനു മുന്നിലെത്തിച്ചത്. ഇതില്‍ നിന്നാണ് ആദ്യ എട്ട് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് ഉച്ചയ്ക്ക് 12.30 ന് ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണാടകയുടെ 24 മത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും ചുമതലയേല്‍ക്കും. പ്രധാനമായും ആറ് വകുപ്പുകള്‍ ഡി കെയ്ക്ക് നല്‍കുമെന്നാണ് സൂചന. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.

യുപിഎ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ബിജെപി വിരുദ്ധ ചേരിയിലെ പാര്‍ട്ടി നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന ഔദ്യോഗിക വിവരം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുതല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വരെ ബിജെപിയിതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.

മമതാ ബാനര്‍ജിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല.പകരം പ്രതിനിധിയെ അയക്കുമെന്നാണ് വിവരം.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറല്‍ ഡി രാജയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനു പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സിപിഐഎം രംഗത്തെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക