വനംവകുപ്പ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടമ്ബന്‍ചോല എം.എല്‍.എയും മുന്‍ മന്ത്രിയുമായ എം.എം. മണി. നാടിനോട് കൂറില്ലാത്തവരാണ് ഉദ്യോഗസ്ഥര്‍. നികുതിപ്പണം കൊണ്ട് ശമ്ബളം വാങ്ങി ഭക്ഷണം കഴിച്ച്‌ വെറുതേ ഇരിക്കുകയാണവര്‍. ജോലി ചെയ്യാത്തവരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റണമെന്നും എം.എം. മണി പറഞ്ഞു. ഇടുക്കി കമ്ബംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന ചടങ്ങിലാണ് മുന്‍മന്ത്രിയുടെ പരാമര്‍ശം.

എം.എം. മണി എം.എല്‍.എയുടെ വാക്കുകള്‍: അതിര്‍ത്തിയില്‍ ഒരു കരിങ്കല്ല് എറിഞ്ഞെന്നറിഞ്ഞാല്‍ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെല്ലാം ഇവിടെ വരും. ഇവിടുത്തെ പോലീസുകാരടക്കം ഒരുത്തനും തിരിഞ്ഞുനോക്കില്ല.അതിര്‍ത്തിയില്‍ എന്തേലും ഒരു കിള കിളച്ചാല്‍, തമിഴ്നാട്ടില്‍ നിന്ന് ഉദ്യോഗസ്ഥന്മാര്‍ ഇവിടെ വരും. നമ്മുടെ ഉദ്യോഗസ്ഥന്മാര്‍ യാതൊരു കൂറുമില്ലാത്ത ഒരു സൈസ് ആളുകള്‍.തമിഴ്നാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റുകാരും പോലീസുകാരും ആ നാടിനോട് കാണിക്കുന്ന കൂറ് ഇവിടുത്തെ കാക്കിധാരികളും ഒന്ന് കണ്ടുപടിക്കുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.അതിര്‍ത്തിയില്‍ ഒന്നനങ്ങിപ്പോയാല്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ ഇവിടെ വരും. നമ്മുടെ വായ് നോക്കികള്‍ ഇവിടെയൊന്നുമില്ല. തമാശ പറയുകയല്ല. കുറേ നാളായി തോന്നിയ വികാരമാണ് ഞാനീ പറയുന്നത്.ശമ്ബളമൊക്കെ മേടിക്കുന്നുണ്ട്, കൂടാതെ ചിക്ലിയും മേടിക്കുന്നുണ്ട്. തമിഴ്നാട്ടുകാര്‍ അവരുടെ സംസ്ഥാനത്തോട് കാണിക്കുന്ന കൂറ് കാണിക്കാത്ത തട്ടിപ്പുകാരാണ് ഇവിടുത്തെ മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും. നിങ്ങളൊക്കെ അവര്‍ക്ക് ദക്ഷിണ വെക്കണം. എനിക്ക് കുറേ നാളായി തോന്നിയ ചൊറിച്ചിലാണിത്.പണിചെയ്യാന്‍ പറ്റുന്നവരെ ജോലിക്ക് വെക്കണം. അതിര്‍ത്തിയില്‍ ഉള്ള ഉദ്യോഗസ്ഥരെയെല്ലാം മാറ്റി, ഉത്തരവാദിത്തമുള്ളവരെ വെക്കണം എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ വേണമെങ്കില്‍ നില്‍ക്കാം, നിങ്ങളും കൂടെ കൂടാമെങ്കില്‍. വെറുതേ വിടരുത്. അന്നന്ന് ഉണ്ട്, ശയിക്കണം. പണിയും ചെയ്യില്ല. തമിഴ്നാട്ടുകാരന്മാര് കാണിക്കുന്ന കൂറ് കാണിക്കാത്തവന്മാര്‍.വല്ല ചിക്ലിയും കിട്ടാമോയെന്ന് നോക്കും. ഈ നിലപാട് മാറ്റിയില്ലെങ്കില്‍ ഇവിടുന്ന മാറ്റി പ്രതിഷ്ഠിക്കണം. ഇവിടെയൊന്നും വേണ്ട, കാസര്‍കോട്ടോ വേറെ എവിടെയെങ്കിലും വിടണം. എന്നിട്ട് പണി ചെയ്യാന്‍ പറ്റുന്ന വേറെയാരെയെങ്കിലും വെക്കണം. കൂറില്ലാത്തവരെയെന്തിനാണ് നമ്മള്‍ ചുമക്കുന്നത്. ഉദ്യോഗസ്ഥരുടെ കാര്യമാണ് ഞാന്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക