കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേദിവസം കേരളത്തിലെ ഇടത്-വലത് മുന്നണിയുടെ ഭാഗമായ എല്ലാ മുസ്‌ലിം സ്ഥാനാര്‍ഥികളും പാണക്കാട് തങ്ങളുടെ വീട്ടില്‍ യോഗം ചേര്‍ന്നുവെന്ന ആരോപണവുമായി ഫാദര്‍ ടോ ഒലിക്കാരോട്ട്. എസ്.ഡി.പി.ഐക്കാരും മുസ്‌ലിം ലീഗുകാരും കെ.ടി ജലീലും എല്ലാം അതിലുണ്ടായിരുന്നുവെന്നും ഏത് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചാലും മുസ്‌ലിം സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

”ഇലക്ഷന്റെ തലേദിവസം, പാണക്കാട് തങ്ങളുടെ വീടാണ് രംഗം. കേരളത്തില്‍ മത്സരിക്കുന്ന എല്ലാ മുസ്‌ലിം സ്ഥാനാര്‍ഥികളും തങ്ങളുടെ ചുറ്റും ഇരിപ്പുണ്ട്. അതില്‍ എസ്.ഡി.പി.ഐക്കാരനുണ്ട്. പകല് കണ്ടാല്‍ വെട്ടിക്കീറുമെന്ന് പറയുന്ന തീവ്ര ചിന്താഗതിക്കാരനുണ്ട്. മഹാ മതേതരത്വം പകല് പറയുന്ന മുസ്‌ലിം ലീഗുകാരനുണ്ട്. മതമോ ദൈവമോ ഇല്ലെന്ന് പറഞ്ഞ് ഇടത് ചേര്‍ന്നു നടക്കുന്ന ജലീലിനെ പോലുള്ളവരുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നവരുണ്ട്. ഇവരെല്ലാം പാണക്കാട് ഒരുമിച്ച്‌ കൂടിയത് വെറുതെ ചായ കുടിച്ച്‌ പിരിയാനല്ല. ഞങ്ങളൊക്കെ ഏത് പാര്‍ട്ടിയുടെയും മുന്നണിയുടെയും ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചാലും കൂറ് ഈ സമുദായത്തോടാണ് മതത്തോടാണ് എന്ന് പറയാനാണ്”-ഫാദര്‍ ടോം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രിസ്ത്യന്‍ സമുദായത്തിലെ നേതാക്കള്‍ ഇത്തരത്തില്‍ സംഗമിക്കുന്നത് ചിന്തിക്കാന്‍ പോവുമാവില്ല. അവനവനെക്കുറിച്ചും സ്വന്തം സാമ്രാജ്യം വികസിപ്പിക്കുന്നതിനെ കുറിച്ചും മാത്രം ചിന്തയുള്ളവര്‍ രാഷ്ട്രീയ നേതൃത്വത്തില്‍ വന്നതാണ് ക്രിസ്ത്യന്‍ സമുദായത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം. ദൈവരാജ്യത്തെക്കുറിച്ച്‌ ബോധമുള്ള രാഷ്ട്രീയനേതൃത്വമാണ് ആവശ്യമെന്നും ഫാദര്‍ ടോം പറഞ്ഞു.

എല്ലാവരും ഇപ്പോ കേരള സ്‌റ്റോറിയുടെ പിറകെയാണ്. അതിന്റെ ട്രെയിലര്‍ വന്നപ്പോള്‍ തന്നെ എല്ലാവരും കണ്ണീര്‍വാര്‍ക്കാന്‍ തുടങ്ങി. എന്നാല്‍ കക്കുകളി നാടകം പുകസക്കാരന്‍ കൊണ്ടുനടന്നപ്പോള്‍ വലതുപക്ഷക്കാരനും ഇടതുപക്ഷക്കാരനും നൊന്തില്ല. എന്നാല്‍ ഐഎസിനെയും ഇസ്‌ലാമിക ഭീകരതയെയും കുറിച്ച്‌ കൃത്യമായി പഠിച്ച്‌ പുറത്തിറക്കിയ കേരള സ്റ്റോറി ഇറങ്ങിയപ്പോള്‍ സതീശന് നൊന്തു, പിണറായിക്ക് ചങ്കില്‍ കൊണ്ടു, യൂത്തന്‍മാര്‍ക്ക് കൊണ്ടു. ഇതെല്ലാം എന്തുകൊണ്ടാണ്? ഇവിടെ കെട്ടിയാടുന്ന കെട്ട രാഷ്ട്രീയം കൊണ്ടാണ്. ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ ഈ ഭൂമിയില്‍ കൊണ്ടുവരാന്‍ വേണ്ടിയാണ് ക്രിസ്ത്യാനികള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഒരു ശരാശരി ക്രിസ്ത്യാനിയുടെ മുഖത്തേക്ക് നോക്കിയാലുള്ള ഭാവം പേടിയാണ്. എന്നാല്‍ അരിക്കൊമ്ബനെപ്പോലെ നിരവധി കൊമ്ബന്‍മാര്‍ കറങ്ങിനടന്ന മലയോര മേഖലയില്‍ വന്ന് താമസിച്ചവരുടെ പിന്‍മുറക്കാരാണ് നമ്മള്‍. അത്തരം ഒറ്റയാന്‍മാരെയും കൊമ്ബന്‍മാരെയും തിരിച്ച്‌ കാട്ടില്‍ കയറ്റിവിടാന്‍ നെഞ്ചുറപ്പും തണ്ടെല്ലുമുണ്ടായിരുന്നവരുടെ പിന്‍മുറക്കാരുടെ മനസ്സിലാണ് ഇന്ന് ഭീതി നിറയുന്നത്. ഈ ഭയത്തെ ബഹിഷ്‌കരിച്ച്‌ ഈ സമുദായത്തിന് വേണ്ടി ഉറക്കെ പറയാനും ഒരുമിച്ച്‌ നില്‍ക്കാനും സാധിക്കണമെന്നും ഫാദര്‍ ടോം പറഞ്ഞു. ക്രിസ്ത്യാനിക്ക് രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തനവും തൊട്ടുകൂടാത്തതല്ല. ക്രിസ്തുവിന് ഒരു രാഷ്ട്രീയമുണ്ടായിരുന്നു, ദൈവരാജ്യം ഈ ഭൂമിയില്‍ കൊണ്ടുവരാന്‍ വേണ്ടി കുരിശിലേറിയ ക്രിസ്തുവിന്റെ വഴിയിലാണ് ഓരോ ക്രിസ്ത്യാനിയും ജീവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക