കോട്ടയം: പ്രണയത്തിലായിരുന്നപ്പോള്‍ കാമുകന് അയച്ചുനല്‍കിയ ചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടിയെ വിദ്യാര്‍ഥിനിക്ക് വിലയായി നല്‍കേണ്ടിവന്നത് സ്വന്തം നഗ്നചിത്രങ്ങളും കൂട്ടികാരിയുടെ മാല പണയംവെച്ച കാല്‍ലക്ഷം രൂപയും. സംഭവത്തില്‍ നഗ്നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ പോലീസ് പിടികൂടി. പറവൂര്‍ നോര്‍ത്ത് കുത്തിയതോട് ചെറുകടപ്പറമ്ബില്‍ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കല്‍ പുതുപ്പറമ്ബില്‍ വീട്ടില്‍ ഇഷാം നജീബിനെ (22) ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദ് ഏബ്രഹാം വര്‍ഗീസ് അറസ്റ്റ് ചെയ്തു.

വിദ്യാര്‍ഥിനി യുവാവുമായി പ്രണയത്തിലായിരുന്നപ്പോള്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ഈ വിവരം വിദ്യാര്‍ഥിനി തന്റെ കൂട്ടുകാരിയെ അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട തന്റെ സുഹൃത്തായ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി. കാര്യങ്ങളറിയിച്ചതോടെ ചിത്രങ്ങള്‍ തിരിച്ചെടുത്തുനല്‍കാമെന്ന് ഹാക്കര്‍ ഉറപ്പുനല്‍കി. പിന്നീട് ചിത്രങ്ങള്‍ വീണ്ടെടുത്തെന്നും താരതമ്യംചെയ്യാന്‍ വിദ്യാര്‍ഥിനിയോട് നഗ്നചിത്രങ്ങള്‍ അയച്ചുതരാനും ഹാക്കര്‍ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാര്‍ഥിനി സ്വന്തം നഗ്നചിത്രങ്ങളെടുത്ത് അറസ്റ്റിലായ ഹാക്കര്‍ക്ക് അയച്ചുനല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രങ്ങള്‍ ലഭിച്ചതോടെ ഇവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കാല്‍ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനി വിവരം അറിയിച്ചതോടെ പണം കണ്ടെത്താന്‍ കൂട്ടുകാരി സ്വന്തം മാല ഊരി നല്‍കി. ഇത് പണയംവെച്ച്‌ വിദ്യാര്‍ഥിനി ഹാക്കര്‍ക്ക് 20,000 രൂപ നല്‍കിയെങ്കിലും വീണ്ടും ഭീഷണി തുടര്‍ന്നു. ഇതോടെ വിദ്യാര്‍ഥിനി പോലീസ് സഹായം തേടുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത ഏറ്റുമാനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാക്കറെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക