ആളും ആരവവുമായി ഉത്സവാന്തരീക്ഷത്തിലാണ് ആപ്പിൾ രണ്ട് റീട്ടെയില്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ ആരംഭിച്ചത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും, സാങ്കേതിക പരിജ്ഞാനവുമുള്ള സ്റ്റാഫ് അംഗങ്ങളുടെ ഒരു ടീമാണ് മുംബൈയിലും ദില്ലിയിലുമുള്ള സ്റ്റോറുകളില്‍ മികച്ച ഉപഭോക്തൃ സേവനം നല്‍കുന്നതിനായുള്ളത്. ലോഞ്ച് ഇവന്റിനിടെ, പച്ച ടീ-ഷര്‍ട്ടുകള്‍ ധരിച്ച്, ടിം കുക്കിനൊപ്പം ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്ന ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാര്‍ ശ്രദ്ധാകേന്ദം തന്നെയായിരുന്നു.
ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാരുടെ ഉയര്‍ന്ന ശമ്ബളനിരക്കാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മറ്റ് ടെക് ബ്രാന്‍ഡ് റീട്ടെയില്‍ സ്റ്റോറുകളില്‍ ജോലി ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാരുടെത് ഉയര്‍ന്ന ശമ്ബളനിരക്കാണ്. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആപ്പിള്‍ ഇന്ത്യയിലെ രണ്ട് റീട്ടെയില്‍ സ്റ്റോറുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് 1 ലക്ഷം വരെ പ്രതിമാസശമ്ബളം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു റീട്ടെയില്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം ലഭിക്കുന്ന ശമ്ബളത്തെ അപേക്ഷിച്ച് ഏകദേശം നാലിരട്ടി വരെ കൂടുതലാണ് ഇതെന്നാണ് അനുമാനം.
ഇന്ത്യയിലെ ആദ്യത്തെ രണ്ട് സ്റ്റോറുകളില്‍ മികച്ച സേവനം നല്‍കുന്നതിനായി 170 ജീവനക്കാരെയാണ് ടെക് ഭീമന്‍ നിയമിച്ചിട്ടുള്ളത്. കൂടാതെ സ്റ്റോറുകളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മുന്‍പ് ടീം അംഗങ്ങള്‍ക്കായി മികച്ച ട്രെയിനിംഗും നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐടി, ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്, റോബോട്ടിക്‌സ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ മേഖലകളില്‍ ഉയര്‍ന്ന യോഗ്യതയുള്ള ജീവനക്കാരെയാണ് ആപ്പിള്‍ ഇന്ത്യന്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ നിയമിച്ചത്. കൂടാതെ വിവിധ പ്രാദേശിക ഭാഷകളില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ചിലരെ ഇന്ത്യയിലെ ആപ്പിളിന്റെ റീട്ടെയില്‍ വിപുലീകരണത്തിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളില്‍ നിന്ന് സ്ഥലം മാറ്റി, ഇവിടെ നിയമിച്ചിട്ടുണ്ട്.
വ്യാപാരം തുടങ്ങി 25 വര്‍ഷത്തിന് ശേഷമാണ് ആപ്പിള്‍ ആദ്യമായി ഇന്ത്യയില്‍ സ്റ്റോര്‍ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്ബനികളിലൊന്നാണ് ആപ്പിള്‍. കഴിഞ്ഞ ആഴ്ചയാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് ഇന്ത്യയില്‍ സ്റ്റോറുകള്‍ ഉപഭോക്താക്കള്‍ക്കായി തുറന്ന് കൊടുത്തത്. രണ്ട് സ്റ്റോറുകള്‍ക്കും ആപ്പിള്‍ പ്രതിമാസം 40 ലക്ഷമാണ് വാടക നല്‍കുന്നത്. നിലവില്‍ ദില്ലിയിലെയും മുംബൈയിലെയും റീട്ടെയില്‍ സ്റ്റോറുകള്‍ക്കായി 170-ലധികം ജീവനക്കാരെ കമ്ബനി നിയമിച്ചിട്ടുണ്ട്.സാകേത് സ്റ്റോറില്‍ കമ്ബനിക്ക് 70-ലധികം റീട്ടെയില്‍ ടീം അംഗങ്ങളുണ്ട്.