മാനനഷ്ടക്കേസില്‍ തോറ്റതിനെ തുടര്‍ന്ന് സ്റ്റോമി ഡാനിയേല്‍സ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 1,21,000 യുഎസ് ഡോളര്‍ നല്‍കാന്‍ ഉത്തരവ്. കലിഫോര്‍ണിയയിലെ യുഎസ് സര്‍ക്യൂട്ട് കോടതി ആണ് ട്രംപിന് ലീഗല്‍ ഫീസ് നല്‍കാന്‍ ഉത്തരവിട്ടത്. മാനനഷ്ടക്കേസില്‍ ഡാനിയേല്‍സിന ഇതിനു മുന്‍പും തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.ഇതോടെ 500,000 ഡോളര്‍ ട്രംപിന്റെ അറ്റോര്‍ണിക്ക് ഡാനിയേല്‍സ് നല്‍കണം.

വഴിവിട്ട ബന്ധം മറച്ചുവയ്ക്കാന്‍ ട്രംപ് ഡാനിയേല്‍സിനു പണം നല്‍കിയ കേസില്‍ മന്‍ഹാറ്റനിലെ കോടതി അറസ്റ്റ് രേഖപ്പെടുത്തിയ ഇന്നലെയാണ് സ്റ്റോമിക്കെതിരായ കോടതി വിധിയുണ്ടായത്.ട്രംപിന്റെ അറ്റോര്‍ണി ഹര്‍മീത് കെ. ദില്ലന്‍ ആണ് ഇക്കാര്യം അറിയിച്ച്‌ ട്വിറ്ററിലൂടെ പങ്കുവച്ചത്. 2018ലാണ് ട്രംപിന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സ്റ്റോമി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ സ്റ്റോമിയുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ ട്രംപ് പണം നല്‍കിയ കേസുമായി ഇതിനു ബന്ധമില്ല. 2008ല്‍ നീലചിത്ര നടി സ്റ്റോമി ഡാനിയേല്‍സുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീര്‍ക്കാന്‍ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പു 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നാണു കേസ്.ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ യുഎസ് മുന്‍ പ്രസിഡന്റാണ് ട്രംപ്. കേസുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലെ ട്രംപിന്റെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ ജഡ്ജി താക്കീതു നല്‍കിയിരുന്നു. ഇതിനിടെയാണ് കലിഫോര്‍ണിയ കോടതിയുടെ വിധി വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക