പ്ലേബോയി മാഗസിനിന്റെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടതിനുപിന്നാലെ രൂക്ഷവിര്‍മശനം നേരിട്ട് ഫ്രഞ്ച് വനിതാ മന്ത്രി മാര്‍ലിന്‍ സ്ക്യാപ്പ. ഗ്ലാമറസ് വസ്ത്രങ്ങളണിഞ്ഞതിനെതിരെ പ്രധാനമന്ത്രി എലിസബത്ത് ബോണും മറ്റു സഹമന്ത്രിമാരും സ്ക്യാപ്പക്കെതിരെ രംഗത്തെത്തി. സ്ത്രീകളുടെയും എല്‍ജിബിടിക്യു+ സമൂഹത്തിന്റെയും അവകാശങ്ങളെക്കുറിച്ച്‌ മാസികയ്ക്ക് സ്ക്യാപ്പ അഭിമുഖം നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടാണ് വിവാദമായത്.വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പദ്ധതികളെ ചൊല്ലി ഫ്രാന്‍സില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് മാര്‍ലിന്‍ സ്ക്യാപ്പയുടെ ഫോട്ടോ ചര്‍ച്ചയാകുന്നത്. ഈ സമയത്ത് സ്ക്യാപ്പയുടെ പ്രവൃത്തി ഒട്ടും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് സ്ക്യാപ്പ മറുപടി നല്‍കിയിട്ടുണ്ട്. സ്വന്തം ശരീരം കൊണ്ട് ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള സ്ത്രീകളുടെ അവകാശത്തെ എപ്പോഴും എല്ലായിടത്തും താന്‍ സംരക്ഷിക്കുമെന്നാണ് സ്ക്യാപ്പ ട്വിറ്ററില്‍ കുറിച്ചത്. ഫ്രാന്‍സില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അത് മറ്റുള്ളവരെ അലോസരപ്പെടുത്തേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

സ്ക്യാപ്പയ്ക്ക് പിന്തുണയുമായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിനും രംഗത്തെത്തി. സ്വന്തമായ അഭിപ്രായങ്ങളും അവകാശവുമുള്ള സ്ത്രീയാണ് സ്ക്യാപ്പയെന്നാണ് ജെറാള്‍ഡ് അഭിപ്രായപ്പെട്ടത്.ഏപ്രില്‍-ജൂണ്‍ ലക്കത്തിലെ പ്ലേബോയി മാസികയിലാണ് സ്ക്യാപ്പയുടെ ചിത്രങ്ങളും അഭിമുഖവുമുള്ളത്. ഒരു അശ്ലീല മാസികയായി പ്ലേബോയെ കാണരുതെന്നും ഏതാനും താളിലെ നഗ്നചിത്രങ്ങള്‍ ഒഴിച്ചാല്‍ പ്രാധാന്യമുള്ള പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന മാസികയാണ് പ്ലേബോയി എന്നും മാസികയുടെ എഡിറ്റര്‍ ഴാങ് ക്രിസ്റ്റഫ് ഫ്ലൊറന്റീന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക