കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കിളിമാനൂര്‍ പാപ്പാല എം എസ് കേട്ടേജില്‍ അജിലയാണ് [32] മരിച്ചത്‌. തിരുവനന്തപുരം കിളിമാനൂര്‍ ഇരട്ടച്ചിറയിലാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന ഇവരുടെ മകന്‍ അഞ്ച് വയസ്സുള്ള ആര്യനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് അപകടം. സ്കൂട്ടിയില്‍ കാരേറ്റുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുന്നതിനിടയില്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. തെറിച്ച്‌ റോഡിലേക്കു വീണ അജിലയുടെ ദേഹത്തുകൂടി കാര്‍ കയറിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ അജിലയെ ഉടന്‍ തന്നെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം. മൃതദേഹം മോര്‍ച്ചറിയില്‍. പുതിയകാവ് ബാബു ടൈലേഴ്സ് ഉടമ കെ.ബാബുവിന്റെ മകന്‍ ബാലുഷ് ബാബുവാണ് അജിലയുടെ ഭര്‍ത്താവ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂട്ടറില്‍ ഇടിച്ച ശേഷം അതേ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും എതിരെ വന്ന കാറിലും ഇടിച്ചാണ് കാര്‍ നിന്നത്. കിളിമാനൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടം സൃഷ്ടിച്ചത്. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ മറുവശത്തുകൂടി വരികയായിരുന്ന അജിലയും മകനും സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക