സംസ്‌കാരച്ചടങ്ങിനിടെ അച്ഛന്റെ മൃതദേഹം സാക്ഷിയാക്കി മകന്‍ വിവാഹം ചെയ്തു. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിന് വേണ്ടിയാണ് സംസ്‌കാര ചടങ്ങുകള്‍ക്കിടെ മകന്‍ വിവാഹം ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കല്ലകുറുച്ചിക്ക് സമീപമാണ് സംഭവം നടന്നത്. സാമൂഹിക പ്രവര്‍ത്തകനും ഡിഎംകെയുടെ സജീവ പ്രവര്‍ത്തകനുമായ പെരുവാങ്ങൂര്‍ സ്വദേശി വി രാജേന്ദ്രന്‍ (65) കഴിഞ്ഞ രണ്ടുവര്‍ഷമായി പലവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു.

ഒരു മാസം മുമ്ബ് കുളിമുറിയില്‍ തെന്നി വീഴുകയും ആരോഗ്യനില വഷളാവുകയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം തന്റെ മകന്റെ വിവാഹം കാണണമെന്നതായിരുന്നു. ചെന്നൈയിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന പ്രവീണാണ് (29) മകന്‍. പ്രവീണിന്റെ വിവാഹം മാര്‍ച്ച്‌ 27 ന് കല്ല്കുറിച്ചിയില്‍ വെച്ച്‌ നടത്താന്‍ അദ്ദേഹത്തിന്റെ കുടുംബം നിശ്ചയിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രാജേന്ദ്രനെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അതേ രാത്രി തന്നെ മരിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പിതാവിന്റെ അവസാന ആഗ്രഹം നിറവേറ്റാന്‍ പ്രവീണ്‍ തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവതിയോടും കുടുംബത്തോടും പ്രവീണ്‍ ഇതേകുറിച്ച്‌ സംസാരിച്ചു. അവര്‍ സമ്മതിച്ചതോടെ പ്രവീണ്‍ വിവരം തന്റെ വീട്ടുകാരെ അറിയിക്കുകയും ഉടന്‍ വിവാഹ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു. രാജേന്ദ്രന്റെ ആഗ്രഹം കൂടിയായ ബുദ്ധമത രീതി പ്രകാരമാണ് ആചാരങ്ങള്‍ നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് രാജേന്ദ്രന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഒരു മകന്‍ എന്ന നിലയിലുള്ള തന്റെ കടമയാണിതെന്നും ഗ്രാമവാസികളുടെയും ബന്ധുക്കളുടെയും അഭിപ്രായങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് പ്രവീണ്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക