ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ അനവധി നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങള്‍ അനുഭവിക്കുന്നതും അനുഭവിക്കാനിരിക്കുന്നതും. വായുവിലെ രാസമലിനീകരണ തോത് വര്‍ദ്ധിച്ചതായാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 2023-ലെ ആദ്യ വേനല്‍മഴയില്‍ രാസപദാര്‍ത്ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വായുനിലവാര സൂചിക പ്രകാരം 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ നിലവാരം മോശമായത്. ഇതിന് പിന്നാലെയാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. ഇതിന് ശേഷം രാസബാഷ്പ കണികകള്‍ക്ക് പുറമേ സള്‍ഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം 10 കരിമാലിന്യത്തിന്റെ അളവും വര്‍ദ്ധിച്ചു. വേനല്‍മഴയുടെ സാഹചര്യത്തില്‍ ആസിഡ് മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകർ നല്‍കുന്ന മുന്നറിയിപ്പ്.
പെട്രോളിയം ഉത്പന്നങ്ങള്‍ കത്തിച്ച് പുറന്തള്ളുന്ന മലിനീകരണം അവ ഉല്‍പാദിപ്പിക്കുന്ന പ്രദേശത്തെ മലിനമാക്കുക മാത്രമല്ല, ആയിരക്കണക്കിന് കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ അവയ്‌ക്ക് കഴിയും. ഈര്‍പ്പം സംയോജിപ്പിക്കുന്നതിന് മുമ്ബ്, ഇത് ആസിഡായി മാറുകയും മഴയായി വീഴുകയും ചെയ്യുന്നു. ഇതിനെ ആസിഡ് മഴ എന്ന് വിളിക്കുന്നുണ്ടെങ്കിലും ഈ മഴ മഞ്ഞ്, ആലിപ്പഴം അല്ലെങ്കില്‍ മൂടല്‍മഞ്ഞ് എന്നിവയുടെ രൂപത്തില്‍ സംഭവിക്കാം. ഇതെല്ലാം സൂചിപ്പിക്കുന്നത് ആസിഡ് മഴയുടെ രൂപീകരണം ലോകത്തിന്റെ ഒരു ഭാഗത്ത് സംഭവിക്കാമെന്നും മറ്റൊരു ഭാഗത്ത് വീഴാമെന്നും ആണ്.
അമ്ലമഴ പെയ്യുന്നത് വഴി സര്‍വ ജല-ഭൗമ ജീവികള്‍ക്ക് ഗുരുതരമായ നാശം സംഭവിക്കാം. ആസിഡ് മഴ പെയ്യുമ്ബോള്‍ നിരവധി രാസവസ്തുക്കളാണ് മണ്ണിലേക്ക് വീഴുന്നത്. ഇതുവഴി മണ്ണിലെ സൂക്ഷ്മാണുക്കളെ വരെ നശിപ്പിക്കുന്നു. പ്രതിമകള്‍, സ്മാരകങ്ങള്‍ എന്നിവയ്‌ക്ക് പോലും അമ്ലമഴ പെയ്യുന്നത് വഴി നിറമാറ്റം ഉണ്ടാകുന്നു. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് വര്‍ദ്ധിക്കാനും ആസിഡ് മഴ കാരണമാകും.