മുന്‍ കാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് നടി അനിഖ വിക്രമന്‍. യുവാവ് ക്രൂരമായി മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അനൂപ് പിള്ള എന്നയാള്‍ക്കെതിരെ നടി രംഗത്തെത്തിയിരിക്കുന്നത്. അനൂപുമായുള്ള എല്ലാം ബന്ധവും ഉപേക്ഷിച്ചെന്നും അനിഖ വ്യക്തമാക്കി. ഷൂട്ടിംഗിന് പോകാതിരിക്കാന്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചെന്നും താരം കുറിച്ചു.

ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിര്‍ഭാഗ്യവശാല്‍ അനൂപ് പിള്ള എന്നയാളുമായി ഞാന്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി മാനസികാമായും ഇപ്പോള്‍ ശാരീരികമായും അയാള്‍ എന്നെ ടോര്‍ച്ചര്‍ ചെയ്തു. വീണ്ടും ഭീഷണിപ്പെടുത്തി. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊരാളെ കണ്ടിട്ടില്ല. ഇത്രയും മോശമായി പെരുമാറുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല.

അയാള്‍ വീണ്ടും ഉപദ്രവിച്ചപ്പോള്‍ ഞാന്‍ ബംഗളൂരു പൊലീസില്‍ പരാതി നല്‍കി. ആദ്യം ചെന്നൈയില്‍ വച്ചാണ് മര്‍ദിച്ചത്. അന്ന് അയാള്‍ എന്റെ കാലില്‍ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാന്‍ അന്ന് പരാതിയൊന്നും നല്‍കിയില്ല. ഇപ്പോള്‍ രണ്ടാം തവണയും ഇതേ കാര്യം ചെയ്തപ്പോഴാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസിന് പണം നല്‍കി അയാള്‍ അവരെ വലയിലാക്കി. പൊലീസുകാര്‍ കൂടെയുണ്ടെന്ന അഹങ്കാരം മൂലം വീണ്ടും ഉപദ്രവം തുടര്‍ന്നു. അയാളെ ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചെങ്കിലും എന്നെ വിടാന്‍ ആ മനുഷ്യന്‍ ഒരുക്കമായിരുന്നില്ല.

ഞാന്‍ ഷൂട്ടിംഗിന് പോകാതിരിക്കാന്‍ അയാള്‍ എന്റെ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ട്. ബന്ധം ഉപേക്ഷിച്ച ശേഷവും ലാപ്‌ടോപ്പില്‍ കണക്‌ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്സാപ്പ് ചാറ്റും അയാള്‍ നിരീക്ഷിച്ചു.എന്റെ നാലിരട്ടി വലിപ്പമുള്ള ആളാണ്. വായും മൂക്കും പൊത്തിപ്പിടിച്ച്‌ അയാള്‍ എന്നെ ശ്വാസം മുട്ടിച്ചു. ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാള്‍ കൈ മാറ്റിയത്. ജീവിതത്തിലെ അവസാന രാത്രിയാണ് അതെന്ന് തോന്നി.ഈ മുഖം വച്ച്‌ നീ എങ്ങനെ അഭിനയിക്കുമെന്ന് കാണാമെന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ എന്നെ മര്‍ദിച്ചത്. കണ്ണാടിയില്‍ നോക്കി ഞാന്‍ കരയുമ്ബോള്‍ നിന്റെ നാടകം കൊള്ളാമെന്ന് പറഞ്ഞ് അയാള്‍ പൊട്ടിച്ചിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക