തൃശൂര്‍: പത്തു സെന്റില്‍ അമ്മ തുടങ്ങിവച്ച കുറ്റിമുല്ല കൃഷി ഏറ്റെടുത്ത മകനിപ്പോള്‍ മുല്ലപ്പൂവിന്റെ മൊത്തക്കച്ചവടക്കാരന്‍ രണ്ടര ഏക്കറില്‍ പൂക്കൃഷി വ്യാപിപ്പിച്ചു. മാസ വരുമാനം ഒരു ലക്ഷം രൂപ.കൊരട്ടി മാമ്ബ്ര കോലോത്തോട്ടത്തില്‍ സൂരജാണ് ഗുജറാത്ത് ഷിപ്പ്യാര്‍ഡിലെ ടെക്നീഷ്യന്‍ ജോലി ഉപേക്ഷിച്ച്‌ പത്തു വര്‍ഷം മുമ്ബ് പൂന്തോട്ടത്തിലേക്ക് ഇറങ്ങിയത്.

ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂറും തോട്ടത്തിലാണ് ഇപ്പോള്‍ ഈ മുപ്പത്തിയൊന്നുകാരന്‍. രാവിലെ അഞ്ചു മണിയാകുമ്ബോള്‍, അമ്മയും ഭാര്യയും അനുജനും അടക്കം പൂപറിക്കാനിറങ്ങും. പൂര്‍ത്തിയാക്കാന്‍ മൂന്നര മണിക്കൂര്‍ വേണ്ടിവരും. അതു കഴിഞ്ഞാല്‍ കല്യാണ ആവശ്യങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും മുല്ലപ്പൂവ് എത്തിക്കുന്ന തിരക്കാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

15 വര്‍ഷം വിളവെടുക്കാം

1.ഫെബ്രുവരി മുതല്‍ മേയ് വരെയാണ് സീസണ്‍. പിന്നീടുള്ള മാസങ്ങളില്‍ വിളവ് കുറവായിരിക്കും.15 വര്‍ഷം വിളവെടുക്കാം.

2. രണ്ടരയേക്കറിലെ വിളവുകൊണ്ട് വിവാഹ, ഉത്സവ സീസണില്‍ ഒരു ലക്ഷം വരെ സമ്ബാദിക്കാം.

3. നട്ട് ഒരു മാസത്തിനുള്ളില്‍ പൂത്ത് തുടങ്ങുമെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ നല്ല വിളവ് കിട്ടിത്തുടങ്ങും.

പ്രോത്സാഹനം തമിഴ്നാട്ടുകാര്‍

അയല്‍വാസികളായ തമിഴ്‌നാട്ടുകാരുടെ പ്രോത്സാഹനത്തില്‍ സൂരജിന്റെ അമ്മ സിനി പത്ത് സെന്റില്‍ തുടങ്ങിയ കൃഷിയാണ് സൂരജ് വ്യാപിപ്പിച്ചത്.

ശരാശരി വരുമാനം (രണ്ടര ഏക്കറില്‍ പ്രതിമാസം)

ഉത്പാദനം:200-250 കിലോ

വില:Rs. 500-700 (കിലോയ്ക്ക്) .

ഉത്സവ സീസണില്‍ വില 1500 വരെ

വരുമാനം:100000

സ്വന്തമായുള്ള ഒരേക്കറിലും പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലുമാണ് കൃഷി. കൂടുതല്‍ വിളവുണ്ടാകുക വേനലിലാണ്. പ്രത്യേകിച്ചും ഏപ്രിലില്‍.കര്‍ഷക കുടുംബാംഗമായതിനാല്‍ പഠനകാലത്തേ കൃഷിയില്‍ തത്പരനായിരുന്നു സൂരജ് . മുല്ലക്കൃഷിയിലേക്ക് തിരിഞ്ഞിട്ട് 11 വര്‍ഷമായി. സഹായിക്കാന്‍ ഭാര്യ ശില്‍പ്പയുണ്ട്. മകന്‍ ഷിന്‍വൈ (2).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക