അവതാരകനായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് മിഥുന്‍ രമേശ്. ഇപ്പോഴിതാ മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുയാണ് താരം. ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച്‌ അടയ്ക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്.’-മിഥുന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്താണ് ബെല്‍സ് പാള്‍സി?

ബെല്‍സ് പാള്‍സി വളരെ സര്‍വസാധാരണമായ അസുഖമാണ്. ഇതൊരിക്കലും സ്‌ട്രോക്കല്ല, മുഖത്തെ ഞരമ്ബുകള്‍ക്ക് ഉണ്ടാകുന്ന തളര്‍ച്ചയാണ്. നെറ്റി ചുളിക്കുക, കണ്ണടയ്ക്കുക, ചിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് ഫേഷ്യല്‍ മസില്‍സിന്റെ സഹായത്തോടെയാണ്. ഈ മസില്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്നത് ഫേഷ്യല്‍ നെര്‍വ് ആണ്. ആ ഞരമ്ബുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി എന്ന് പറയുന്നത്. ഇഡിയോപ്പതിക് ലോവര്‍ മോട്ടോര്‍ ന്യൂറോണ്‍ ഫേഷ്യല്‍ നെര്‍വ് പാള്‍സി എന്നാണ് ഈ രോഗത്തിന്റെ സയന്റിഫിക് നാമം.

കാരണങ്ങള്‍

രോഗം വരാന്‍ പ്രത്യേകിച്ച്‌ കാരണമൊന്നുമില്ല. പെട്ടെന്നുണ്ടാകുള്ള ഞരമ്ബിന്റെ പ്രവര്‍ത്തന വൈകല്യമാണ്. അതായത് ഞരമ്ബില്‍ നീര് വന്നത് പോലെ തളര്‍ച്ചയുണ്ടാകും. അതുകൊണ്ടാണ് ഇതിനെ ഇഡിയോപ്പതിക് എന്ന് പറയുന്നത്. മുഖം നോര്‍മല്‍ സൈഡിലേക്ക് കോടിപ്പോകും. നെറ്റി ചുളിക്കാന്‍ പറ്റില്ല, കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും, വിസില്‍ അടിക്കാന്‍ പറ്റില്ല, ഭക്ഷണം കഴിക്കുമ്ബോള്‍ കവിളില്‍ കെട്ടിക്കിടക്കും.ബെല്‍സ് പാള്‍സി മൂലമുണ്ടാകുന്ന പ്രധാന ബുദ്ധിമുട്ട് മുഖത്തിന്റെ ഭംഗി പോകും എന്നതാണ്. രോഗം കണ്ടുകഴിഞ്ഞാല്‍ സ്ട്രോക് ആണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. വരുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടുമൂന്നു ശതമാനം ആളുകള്‍ക്ക് മാത്രം ഫേഷ്യല്‍ നെര്‍വില്‍ ട്യൂമറോ തകരാറോ കാണാറുണ്ട്. അപകടം സംഭവിച്ച്‌ ഞരമ്ബുകള്‍ക്ക് തകരാറ് സംഭവിച്ചാലും ഇങ്ങനെ വരാന്‍ സാധ്യതയുണ്ട്.

ചികിത്സ ഉറപ്പാക്കേണ്ടത് എങ്ങിനെ?

ബെല്‍സ് പാള്‍സി വന്നു കഴിഞ്ഞാല്‍ കൃത്യസമയത്ത് മരുന്ന് കൊടുത്ത് ചികിത്സ ആരംഭിക്കണം. ഒപ്പം ഫിസിയോതെറാപ്പിയും ആരംഭിക്കാം. കൂടെ ടെന്‍സ് എന്ന് പറയുന്ന ചികിത്സ കൂടിയുണ്ട്. ഞരമ്ബുകളെ ഉത്തേജിപ്പിക്കാന്‍ ചെറിയ ഇലക്‌ട്രോഡ് വച്ച്‌ ഷോക്ക് ഏല്‍പ്പിക്കുന്നതാണ് ടെന്‍സ്. ഇതൊക്കെ ചെയ്തു കഴിഞ്ഞാല്‍ തൊണ്ണൂറ്റിയഞ്ച് ശതമാനം ആളുകള്‍ക്കും രോഗം പൂര്‍ണ്ണമായും ഭേദമാകും. ചിലര്‍ക്ക് കുറച്ചുനാളത്തേക്ക് നിലനില്‍ക്കും. വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലവും രോഗം വരാം. അതിനു ആന്റിബയോട്ടിക് മരുന്നുകള്‍ എടുത്താല്‍ മതിയാകും.

ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബെല്‍സ് പാള്‍സി വരാവുന്നതേയുള്ളൂ. ചിലര്‍ തനിയെ മാറിക്കോളും എന്ന് പറഞ്ഞിരിക്കും. അത് പറ്റില്ല, നിര്‍ബന്ധമായും ഫിസിയോതെറാപ്പി ചെയ്യണം. തുടക്കത്തില്‍ തന്നെ കൃത്യമായ ചികിത്സ ആരംഭിക്കുകയാണെങ്കില്‍ പൂര്‍ണ്ണമായും മാറും. ആദ്യത്തെ മണിക്കൂറുകളിലുള്ള ചികിത്സ പ്രധാനമാണ്. ഒരു തവണ വന്ന് മാറിക്കഴിഞ്ഞാലും പിന്നീട് വരാം. പക്ഷെ, പേടിക്കേണ്ട കാര്യമില്ല. രോഗം വന്ന് മാറിക്കഴിഞ്ഞാല്‍ പിന്നെ സ്ഥിരമായി മരുന്ന് കഴിക്കേണ്ട സാഹചര്യമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക