ഇടുക്കി, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും ബിജെപിക്കും നേട്ടം. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് 5 സീറ്റുകളും ബിജെപി ഒരു സീറ്റും പിടിച്ചെടുത്തു. എല്‍ഡിഎഫ് ഒരു യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 15 സീറ്റ് നേടി. യുഡിഎഫ് 11 സീറ്റുകളും ബിജെപി രണ്ടു സീറ്റും നേടിപാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂര്‍, തൃശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡുകളിലും രണ്ട് നഗരസഭ, 23 പഞ്ചായത്ത് വാര്‍ഡുകളിലും ആയിരുന്നു ഉപതിരഞ്ഞെടുപ്പ്.

തിരുവനന്തപുരം-(1) കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. യുഡിഎഫ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥി ബീന രാജീവ് വിജയിച്ചു. കോണ്‍ഗ്രസ് അംഗമായിരുന്ന ബീന രാജീവ് രാജിവച്ച്‌ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന്‌ മത്സരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം-(2) കോര്‍പറേഷനിലെ മീനത്തുചേരി ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം. 634 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് പിടിച്ചെടുത്തു. ആര്‍എസ്‌പിയിലെ ദീപു ഗംഗാധരനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സന്ധ്യാ രാജുവിനെ പരാജയപ്പെടുത്തിയത്‌. എല്‍ഡിഎഫ് അഗം രാജു നീലകണ്ഠന്‍ മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

(3) കൊല്ലം വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ 241 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി

(4) കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 262 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.

ആലപ്പുഴ- ജില്ലയില്‍ വാര്‍ഡുകള്‍ എല്‍ഡിഎഫും ബിജെപിയും നിലനിര്‍ത്തി.

(5) എടത്വ പഞ്ചായത്തിലെ വാര്‍ഡ് 15 തായങ്കരി വെസ്റ്റ്‌ എല്‍ഡിഎഫ്‌ നിലനിര്‍ത്തി. സിപിഎം സ്വതന്ത്ര വിനിത ജോസഫ് 71 വോട്ടിന്‌ വിജയിച്ചു. എല്‍ഡിഎഫിന്റെ എം എച്ച്‌ മോളി അന്തരിച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. വിനിതക്ക്‌ 288 വോട്ട്‌ ലഭിച്ചു. കേരള കോണ്‍ഗ്രസിന്റെ റോസിലിന്‍ മാത്യു 217 വോട്ടുകളും ബിജെപിയുടെ പ്രമീള 109 വോട്ടുകളും നേടി. എല്‍ഡിഎഫ്‌–4, യുഡിഎഫ്‌-9, സ്വതന്ത്രര്‍-2 എന്നിങ്ങനെയാണ്‌ കക്ഷിനില.

(6) തണ്ണീര്‍മുക്കം പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ ബിജെപിയുടെ വി പി ബിനു 83 വോട്ടിന്‌ വിജയിച്ചു. എല്‍ഡിഎഫ്-13, യുഡിഎഫ്-7 എന്നിങ്ങനെയാണ്‌ കക്ഷിനില. വി പി ബിനു 518 വോട്ടുകള്‍ നേടി. സിപിഐ സ്ഥാനാര്‍ത്ഥി ടി വി മഹേശന്‍ 268 ഉം, യുഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ ടി മങ്കുഴിക്കരി 435 വോട്ടുകളും നേടി. ബിജെപിയുടെ സാനു സുധീന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്‌.

പത്തനംതിട്ട-(7) കല്ലൂപ്പാറ 7-ാം വാര്‍ഡ‌ില്‍ ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ വിജയിച്ചു. എല്‍ഡിഎഫ് സീറ്റ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. എന്‍ഡിഎ 454, എല്‍ഡിഎഫ് 361, യുഡിഎഫ് 155. ഭൂരിപക്ഷം 93. കക്ഷിനില- യുഡിഎഫ് 7, എല്‍ഡിഎഫ് 5, എന്‍ഡിഎ 2

കോട്ടയം- കേരളാ കോണ്‍ഗ്രസിന് ശക്തി കേന്ദ്രത്തില്‍ തിരിച്ചടി. നാല് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു.

(8) കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ടൗണ്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫ് സ്വതന്ത്രന്‍ ഷിബു പോതമാക്കല്‍ 282 വോട്ടുകള്‍ക്കാണ് വിജയിച്ചത്. വോട്ട്‌ നില: ഷിബു പോതമാക്കല്‍ 491 വോട്ട് . സി വി ജോര്‍ജ്(കേരളാ കോണ്‍ഗ്രസ് എം) -209, മോഹനന്‍(ബിജെപി) -34. ജോയി കല്ലുപുര കേരള കോണ്‍ഗ്രസ് (എം) പ്രാദേശിക നേതൃയോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

(9) പാറത്തോട് പഞ്ചായത്തിലെ ഒമ്ബതാംവാര്‍ഡ്‌ (ഇടക്കുന്നം) എല്‍ഡിഎഫ് ജയിച്ചു. ജോസിന അന്ന ജോസ് 28 വോട്ടിനാണ് എസ്‌ഡിപിഐയെ പരാജയപ്പെടുത്തിയത്. ജോസിന അന്ന ജോസ്- (സിപിഐ)-369 -ഫിലോമിന ബേബി -എസ്‌ഡിപിഐ-341, മിനി സാം വര്‍ഗീസ് -കോണ്‍ഗ്രസ്-328

(10) വെളിയന്നൂര്‍ പഞ്ചായത്ത് ഏഴാംവാര്‍ഡ്‌ എല്‍ഡിഎഫ് നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ അനുപ്രിയ സോമന്‍ 126 വോട്ടുകള്‍ക്ക് യുഡിഎഫ് സ്വതന്ത്രന്‍ പി എ രാജനെ തോല്‍പ്പിച്ചു. വോട്ട്‌ നില: അനുപ്രിയ സോമന്‍ -306 പി എ രാജന്‍ 180

(11) എരുമേലി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് (ഒഴക്കനാട്) വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. അനിതാ സന്തോഷ് 232 വോട്ടുകള്‍ക്ക് വിജയിച്ചു. വോട്ട്‌ നില: അനിത സന്തോഷ് (കോണ്‍ഗ്രസ്) 609. പുഷ്പ ബാബു (എല്‍ഡിഎഫ്‌ സ്വതന്ത്ര)-377. ശോഭന പറമ്ബില്‍ത്തോട്ടം-(ആം ആദ്മി പാര്‍ട്ടി)-110. രാധാമണി മോഹനന്‍-(ബിജെപി)- 35. അനിത രാജേഷ് (സ്വതന്ത്രന്‍) -13

എറണാകുളം-(12) കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി സാബു മാധവന്‍ 43 വോട്ടിന് ജയിച്ചു. യുഡിഎഫിലെ വി കെ രാജുവിനെ 43 വോട്ടുകള്‍ക്കാണ്‌ പരാജയപ്പെടുത്തിയത്‌. സാബുവിന്‌ 271 വോട്ടും രാജുവിന്‌ 228 വോട്ടും ലഭിച്ചു. ആം ആദ്‌മി സ്ഥാനാര്‍ത്ഥി കെ കെ പ്രഭക്ക്‌ 96 വോട്ട്‌ കിട്ടി. പട്ടികവര്‍ഗ സംവരണ വാര്‍ഡാണിത്‌. സിപിഎമ്മിലെ കെ രാജന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 13 വാര്‍ഡുള്ള പോത്താനിക്കാട് പഞ്ചായത്തില്‍ ഭരണം യുഡിഎഫിനാണ്. യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും സീറ്റാണുള്ളത് .

തൃശൂര്‍- ഒരു ബ്ലോക്ക്‌ ഡിവിഷനടക്കം തെരഞ്ഞെടുപ്പ്‌ നടന്ന രണ്ടിടത്തും എല്‍ഡിഎഫ്‌ വിജയിച്ചു.

(13) തളിക്കുളം ബ്ലോക്ക്‌ തളിക്കുളം ഡിവിഷനില്‍ സിപിഎമ്മിലെ വി കല വിജയിച്ചു.

(14) കടങ്ങോട് പഞ്ചായത്ത് ചിറ്റിലങ്ങാട് പതിനാലാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ ശശിധരന്‍ സി പി എം വിജയിച്ചു.രണ്ടിടത്തും എല്‍ഡിഎഫ്‌ സീറ്റ്‌ നിലനിര്‍ത്തി.

പാലക്കാട്- (15) ആലത്തൂര്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി എം അലി 7794 വോട്ടുകള്‍ക്ക് വിജയിച്ചു. യുഡിഎഫിലെ എം സഹദിനെയാണ് തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത 40014 വോട്ടില്‍ പി എം അലി- (22099), എം സഹദ് (യു ഡി എഫ്- 14305) വി ഭവദാസന്‍ (ബി ജെ പി-3274), രാജേഷ് ആലത്തൂര്‍ (സ്വത-336) എന്നിങ്ങനെ വോട്ടുകള്‍ നേടി. എല്‍ഡിഎഫ്‌ അംഗം കെ വി ശ്രീധരന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്‌.

(16) കടമ്ബഴിപ്പുറം 17-ാം വാര്‍ഡ്‌ പാട്ടിമലയില്‍ എല്‍ഡിഎഫിന്റെ കുളക്കുഴി ബാബുരാജ് വിജയിച്ചു. കുളക്കുഴി ബാബുരാജ്‌ 51 വോട്ടിനാണ്‌ വിജയിച്ചത്‌. എല്‍ഡിഎഫ്- 449, ബിജെപി- 398, യുഡിഎഫ്- 246

(17) വെള്ളിനേഴി ഒന്നാം വാര്‍ഡ്‌ കാന്തള്ളൂരും എല്‍ഡിഎഫ്‌ നിലനിര്‍ത്തി. 392 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ആര്‍ സുധ വിജയിച്ചത്.

(18) ആനക്കര പഞ്ചായത്തിലെ വാര്‍ഡ്‌ ഏഴ്‌ മലമക്കാവ്‌ 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലനിര്‍ത്തി. പി ബഷീര്‍ ആണ് വിജയിച്ചത്.

(19) തൃത്താല പഞ്ചായത്തിലെ എല്‍ഡിഎഫ്‌ സിറ്റിങ് വാര്‍ഡായ രണ്ടാം വാര്‍ഡ്‌ വി കെ കടവില്‍ ‌യുഡിഎഫ്‌ വിജയിച്ചു. ഭൂരിപക്ഷം 256.യുഡിഎഫിലെ മുഹമ്മദാലിക്ക്‌ 694 വോട്ടും എല്‍ഡിഎഫിലെ അബ്‌ദുള്‍ വാഹിദിന്‌ 438 വോട്ടും ബിജെപിയിലെ ബിജിത്തിന്‌ 31 വോട്ടുമാണ്‌ ലഭിച്ചത്‌.

മലപ്പുറം- (20) കരുളായി ചക്കിട്ടാമല വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 68 വോട്ടിന് ലീഗ് സ്ഥാനാര്‍ഥി സുന്ദരന്‍ കരുവാടന്‍ ജയിച്ചു.

(21) തിരുന്നാവായ പഞ്ചായത്തിലെ 14-ാം വാര്‍ഡ്‌ അഴകത്തുകളത്ത്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥി കളരിക്കല്‍ സോളമന്‍ വിക്ടര്‍ദാസ് വിജയിച്ചു. യുഡിഎഫ്‌ വിമതനായി മത്സരിച്ച്‌ വിജയിച്ച അബ്ദുള്‍ലത്തീഫിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. യുഡിഎഫ്‌ – 607, എല്‍ഡിഎഫ്‌ -464 , ബിജെപി- 69, എസ്‌ഡിപിഐ- 51 വോട്ടും നേടി(22) എ ആര്‍ നഗര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ്‌ കുന്നുംപുറത്ത്‌ യുഡിഎഫ് പാലമഠത്തില്‍ കോഴിശേരി ഫിര്‍ദൗസ് വിജയിച്ചു. യുഡിഎഫ്‌ -908-, എല്‍ഡിഎഫ്‌- 238, ബിജെപി- 55 വോട്ടും നേടി.

(22) എ ആര്‍ നഗര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ്‌ കുന്നുംപുറത്ത്‌ യുഡിഎഫ് പാലമഠത്തില്‍ കോഴിശേരി ഫിര്‍ദൗസ് വിജയിച്ചു. യുഡിഎഫ്‌ -908-, എല്‍ഡിഎഫ്‌- 238, ബിജെപി- 55 വോട്ടും നേടി

(23) ഊരകം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് കൊടലികുണ്ടില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി കരിമ്ബന്‍ സമീറ വിജയിച്ചു. യുഡിഎഫ്‌- 639, എല്‍ഡിഎഫ്‌ -‌286, എസ്‌ഡിപിഐ- 27വോട്ടും നേടി.

(24) കോഴിക്കോട്= ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് യുഡിഎഎഫ് പിടിച്ചെടുത്തു. മുസ്‌ലിം ലീഗിലെ പി.മുംതാസ് ആണു വിജയിച്ചത് (ഭൂരിപക്ഷം-168). പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ ഇ.പി.രാധ മരിച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.

വയനാട്-(25) സുല്‍ത്താന്‍ ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ എസ് പ്രമോദ് വിജയിച്ചു. എല്‍ഡിഎഫിലെ പി.കെ.ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധിയായി വിജയിച്ച പ്രമോദ്, അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രമോദിന് യുഡിഎഫ് ടിക്കറ്റ് നല്‍കി.കണ്ണൂര്‍ – ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റുകള്‍ നിലനിര്‍ത്തി.

(26) ശ്രീകണ്ഠപുരം നഗരസഭ കോട്ടൂര്‍ വാര്‍ഡില്‍ കെ.സി.അജിത (സിപിഎം) 189 വോട്ടുകള്‍ക്കു ജയിച്ചു.

(27) പേരാവൂര്‍ പഞ്ചായത്ത് മേല്‍മുരിങ്ങോടി വാര്‍ഡില്‍ ടി.രഗിലാഷ് (സിപിഎം) 146 വോട്ടുകള്‍ക്ക് വിജയിച്ചു.

(28) മയ്യില്‍ പഞ്ചായത്ത് വള്ളിയോട്ട് വാര്‍ഡില്‍ ഇ.പി.രാജന്‍ (സിപിഎം) 301 വോട്ടുകള്‍ക്കും ജയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക