അഞ്ച് മാസത്തോളം നീണ്ട ഭാരത് ജോഡോ യാത്രയ്ക്കിടെ വളര്‍ന്ന താടിയും മുടിയും വെട്ടിയൊതുക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതിയ ലുക്കില്‍. ബുധനാഴ്ച കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താനെത്തിയ രാഹുലിന്റെ പുതിയ ലുക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

താടിയും മുടിയും വെട്ടിയൊതുക്കി കോട്ടും ധരിച്ചാണ് രാഹുല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തിയത്. നേരത്തെ ഭാരത് ജോഡോ യാത്രയ്ക്കിടെ വളര്‍ന്ന രാഹുലിന്റെ നര വീണ താടിയും മുടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ബി ജെ പി രാഹുല്‍ ഗാന്ധിയുടെ ഈ രൂപത്തെ പോലും വിമര്‍ശിക്കുകയായിരുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തിയ രാഹുല്‍ ഗാന്ധി സദ്ദാം ഹുസൈനെ അനുകരിക്കുകയാണ് എന്നായിരുന്നു ബി ജെ പി വിമര്‍ശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇതിനെതിരെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഈ പരാമര്‍ശത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടി വളര്‍ന്നപ്പോള്‍ തങ്ങളാരും ഇത്തരം വില കുറഞ്ഞ പരാമര്‍ശങ്ങളുമായി എത്തിയിട്ടില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക