രാജ്യത്ത് പുരുഷന്മാരുടെ അടിവസ്ത്ര വില്‍പന കുത്തനെ ഇടിയുന്നു. പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡുകളായ രൂപ അണ്‍ഡിഫൈന്‍ഡ്, പേജ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വില്‍പനാ നിരക്കെല്ലാം വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അടിവസ്ത്ര കമ്ബനികളെല്ലാം ഓഹരി വിപണിയില്‍ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

ഇന്ത്യയില്‍ പുരുഷന്മാരുടെ അടിവസ്ത്ര വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, ഡിസംബര്‍ 2022 ന്റെ അവസാനത്തോടെ 55% ന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോക്കിയുടെ ഉടമകളായ പേജ് ഇന്‍ഡസ്ട്രീസ്, ലക്‌സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വില്‍പന കഴിഞ്ഞ പാദത്തില്‍ നിന്ന് ഇക്കുറി താഴേക്ക് വീണപ്പോള്‍, രൂപ അണ്‍ഡിഫൈന്‍ഡിന്റേയും ലക്‌സ് ഇന്‍ഡ്‌സ്ട്രീസിന്റേയും ഓഹരി വില 4,647 രൂപയില്‍ നിന്ന് 70 ഇടിഞ്ഞിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുരുഷന്മാരുടെ അടിവസ്ത്രവും സാമ്പത്തിക മാന്ദ്യവും തമ്മിലുള്ള ബന്ധം

പുരുഷന്മാരുടെ അടിവസ്ത്ര വില്‍പനയ്ക്ക് സാമ്ബത്തിക രംഗത്ത് എന്ത് കാര്യം ? ഈ ചോദ്യം ഉന്നയിക്കാന്‍ വരട്ടെ. മുന്‍ ഫെഡറല്‍ റിസര്‍വ് മേധാവി അലന്‍ ഗ്രീന്‍സ്പാന്റെ ഒരു സിദ്ധാന്തമുണ്ട്. പുരുഷന്മാരുട അടിവസ്ത്രമാണ് ഏറ്റവും സ്വകാര്യമായ വസ്ത്രം. അതുകൊണ്ട് തന്നെ സാമ്ബത്തികമായി മോശം അവസ്ഥയില്‍ നില്‍ക്കുന്നൊരു വ്യക്തി പഴയ അടിവസ്ത്രം മാറ്റി പുതിയത് വാങ്ങില്ല. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ അടിവസ്ത്ര വില്‍പന കുറയുന്നത് സാമ്ബത്തിക മാന്ദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇത്തരത്തിൽ കണക്കാക്കിയാൽ അടിവസ്ത്ര വില്പനയാണ് ഭാവിയില്‍ സാമ്ബത്തിക രംഗം എങ്ങനെ മാറിമറിയും എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്. അടിവസ്ത്ര കമ്ബനികളുടേത് പോലെ മറ്റ് കമ്ബനികളുടെ വിറ്റുവരവിലും ഇടിവുണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. നിലവില്‍ സൊമാറ്റോ, നൈക്ക പോലുള്ള കമ്ബനികളുടെ വിറ്റുവരവില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതേ പോലെ തന്നെ ആകെ നഷ്ടവും ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ 2022 ല്‍ സൊമാറ്റോയ്ക്കുണ്ടായ ആകെ നഷ്ടം 346.6 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 67 കോടി രൂപയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക