വിവാഹം കഴിപ്പിച്ചയച്ച മകള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച്‌ സ്വന്തം മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്. ആന്ധ്രാ പ്രദേശിലെ നന്ദ്യാല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഭര്‍ത്താവിനോട് വഴക്കുണ്ടാക്കി വീട്ടില്‍ നിന്നിറങ്ങി വന്ന യുവതിയെ ആണ് പിതാവ് നിഷ്കരുണം കൊലപ്പെടുത്തിയത്. ഫെബ്രുവരി 10 ന് പനയം മണ്ഡലത്തിലെ അലമുരു ഗ്രാമത്തിലാണ് സംഭവം. ദേവേന്ദര്‍ റെഡ്ഡിയെന്ന ആളാണ് മകള്‍ പ്രസന്നയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്.

ശേഷം യുവതിയുടേ മൃതദേഹം വെട്ടിനുറുക്കി കാറില്‍ കയറ്റി ഗിദ്ദല്ലൂര്‍-ഗജുലപള്ളി ഘട്ട് റോഡില്‍ എത്തിച്ച്‌ ശരീരഭാഗങ്ങള്‍ ബോഗഡ താഴ്‌വരയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ദേവേന്ദ്ര റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവേന്ദ്ര റെഡ്ഡിക്ക് രണ്ട് പെണ്‍മക്കളുണ്ട്. 21 വയസ്സുള്ള മൂത്ത മകള്‍ പ്രസന്ന ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെയാണ് കല്യാണം കഴിച്ചത്. എന്നിരുന്നാലും, ഹൈദരാബാദില്‍ കുടുംബത്തോടൊപ്പം താമസിക്കുമ്ബോള്‍ പ്രസന്നയ്ക്ക് മറ്റൊരു പ്രണയ ബന്ധമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അങ്ങനെ ഭര്‍ത്താവുമായി പ്രസന്ന വഴക്കാകുകയും തുടര്‍ന്ന് അവളുടെ പ്രസന്ന വീട്ടിലേക്ക് തിരിച്ച്‌ വരികയുമായിരുന്നു. പ്രസന്ന ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് വീട് വിട്ട് കാമുകനൊപ്പം പല സ്ഥലങ്ങളിലും ചുറ്റുകയായിരുന്നു പതിവ്. ഒരു ദിവസം കാമുകനൊപ്പം റൂമെടുത്ത് താമസിക്കുന്നത് പ്രസന്നയുടെ ഭര്‍ത്താവിന്റെ കൂട്ടുകാരില്‍ ഒരാള്‍ കണ്ടു. ഈ കൂട്ടുകാരന്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതോടെ വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരുമറിഞ്ഞു. പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും മകള്‍ ഇത് അവഗണിച്ചു. ഇതോടെയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചത്. ദേവേന്ദ്ര റെഡ്ഡിയും സുഹൃത്തുക്കളും ചേര്‍ന്നാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക