വഡോദര: രണ്ട് കാമുകന്മാര്‍ ചേര്‍ന്ന് കാമുകിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. യുവതി വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന യുവതിക്ക് ഒരേസമയം രണ്ട് കാമുകന്മാര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ യുവതിയുടെ കാമുകന്മാരായ ഉദയ് ശുക്ല, അജയ് യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചമേലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

വഡോദരയ്ക്കടുത്തുള്ള നദിയില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ യുവതിയുടെ പേര് ചമേലി എന്നാണെന്നും, മൂന്ന് കുട്ടികളുടെ അമ്മയാണെന്നും കണ്ടെത്തി. വഡോദര സിറ്റി ക്രൈംബ്രാഞ്ചിന്റെയും ഛാനി പോലീസിന്റെയും വിവിധ സംഘങ്ങള്‍ ഈ കേസില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ച്‌ പ്രതികളിലേക്ക് എത്തി. ഇതിനിടെയാണ് റനൗലി ബസ് സ്റ്റാന്‍ഡിന് സമീപമാണ് യുവതി താമസിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അജയ് യാദവ് എന്ന യുവാവിനൊപ്പമായിരുന്നു ചമേലി താമസിച്ചിരുന്നത്. ഡിസംബര്‍ മുതല്‍ ഇരുവരും ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. ഗ്രാമത്തില്‍ നിന്ന് വിവാഹാലോചന വന്ന് ചമേലി തന്റെ ഗ്രാമത്തിലേക്ക് പോയി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം ചമേലി കാമുകന്‍ അജയ് യാദവിന്റെ സുഹൃത്ത് ഉദയ് ശുക്ലയുമായി ബന്ധപ്പെടുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഉദയ് വിവാഹിതനായിരുന്നു, ചമേലി വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഇതുമൂലം ഉദയും വല്ലാതെ അസ്വസ്ഥനാകുകയും തന്റെ ഭാര്യയെ ഒഴിവാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയും ചെയ്തു.

ഉദയ് തന്റെ സുഹൃത്ത് അജയനോട് കഥ മുഴുവന്‍ പറഞ്ഞു. തന്നെ ചതിച്ച ചമേലിയെ കൊലപ്പെടുത്താന്‍ അജയ് തീരുമാനിച്ചു. തനിക്ക് ശല്യം ആയി മാറിയ ചമേലിയെ ഇല്ലാതാക്കാന്‍ ഉദയും തീരുമാനമെടുത്തത്. തുടര്‍ന്ന് ചമേലിയെ കൊല്ലാന്‍ ഇരുവരും പദ്ധതി തയ്യാറാക്കി. ഇതിനായി വാലന്റൈന്‍സ് ദിനം തിരഞ്ഞെടുത്തു. ഉദയ് ശുക്ല ചമേലിയെ ബൈക്കില്‍ കയറ്റി പദ്മാല ഗ്രാമത്തിലെ മിനി നദിയിലേക്ക് കൊണ്ടുപോയി. അവിടെ അജയ് അവനെ കാത്തിരിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ചമേലിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞു. വിശദമായ അന്വേഷണത്തിനൊടുവില്‍ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക