സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ കണ്ടെത്തുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച്‌ സര്‍ക്കാര്‍. പൊലീസ് മേധാവി അനില്‍കാന്ത് വിരമിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമന നടപടി. പൊലീസ് മേധാവിയെ കണ്ടെത്തുന്നതിനായി സാധ്യതാ പട്ടികയിലുള്ള എട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് താല്‍പര്യ പത്രം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജൂണ്‍ 30നാണ് പൊലീസ് മേധാവി അനില്‍ കാന്ത് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.

1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. പൊലീസ് ആസ്ഥാനത്ത എഡിജിപി പത്മകുമാറും ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബും തൊട്ടുടത്തുള്ള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. സപ്ലൈക്കോ എംഡി സ‍ഞ്ചീവ് കുമാര്‍ പട്ജോഷി, റാവഡാ ചന്ദ്രശേഖര്‍, ഇന്‍റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാര്‍, ബെവ്ക്കോ എം ഡി ജോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുളളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിആര്‍പിഎഫില്‍ ഡെപ്യൂട്ടേഷനുള്ള നിധിന്‍ അഗര്‍വാള്‍ മടങ്ങി വരാന്‍ സാധ്യത കുറവാണ്. എന്നാല്‍ എഡിജിപി പത്മകുമാറും, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബും മെയ് മാസത്തില്‍ ഡിജിപി തസ്തികയിലെത്തും. ഹരിനാഥ് മിശ്രയും, റാവഡാ ചന്ദ്രശേഖറും സംസ്ഥാന സര്‍വ്വീസിലേക്കില്ലെന്ന് കഴിഞ്ഞ പ്രാവശ്യം ഡിജിപി തെരഞ്ഞെടുപ്പ് സമയത്ത് അറിയിച്ചിരുന്നു. താല്‍പര്യം നല്‍കുന്നവരുടെ പൂര്‍ണവിവരങ്ങള്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കൈമാറും.

ഇതില്‍ നിന്നും മൂന്ന് പേരുടെ പേരുകള്‍ ഉന്നതതല സമിതി നിര്‍ദ്ദേശിക്കുന്നത്. ഇതിലാരാകണം അടുത്ത ഡിജിപിയെന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. അടുത്ത ഡിജിപിക്കായുള്ള നടപടിക്രമങ്ങള്‍ സംസ്ഥാനം മാര്‍ച്ചിന് മുമ്ബ് പൂര്‍ത്തിയാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക