കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ നേരിടുന്ന പൊലീസ് നടപടികള്‍ അതിര് കടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്. മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ എട്ട് യൂത്ത് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശിയതിന് പുറമേ, മൂന്നുതവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

അതേസമയം, പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഒരു പ്രവര്‍ത്തകന്റെ കൈയൊടിയുകയും മറ്റൊരാളുടെ തലക്ക് അടിയേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എംഎ‍ല്‍എയെയും പൊലീസ് ആക്രമിച്ചെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷത്തില്‍ നാല് പൊലീസുകാര്‍ക്കും പരിക്കേറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമാധാനപരമായി സമരം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയാണ് ചെയ്തതെന്ന് ഷാഫി പറമ്ബില്‍ ആരോപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയത്. അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പ്രവര്‍ത്തകനെ ബസില്‍ വെച്ച്‌ തല അടിച്ച്‌ പൊട്ടിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും പൊലീസ് തയാറായില്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.

അതേസമയം, മാര്‍ച്ച്‌ നടത്തിയ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷന് മുമ്ബില്‍ യൂത്ത് കോണ്‍ഗ്രസ് ഉപരോധ സമരം തുടങ്ങി. ഹൈബി ഈഡന്‍ എംപി, ഷാഫി പറമ്ബില്‍, എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.എംഎ‍ല്‍എമാരായ ടി.ജെ വിനോദ്, ഉമ തോമസ്, കളമശേരി നഗരസഭ ചെയര്‍മാന്‍ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക