റമ്മി കളിക്കൂ കൈനിറയെ പണം നേടൂ എന്നും പറഞ്ഞ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാ താരങ്ങൾ കേരളത്തിലെ ചെറുപ്പക്കാരുടെ കഴുത്തില്‍ കയറിട്ട് കൊടുക്കുകയാണ്. അത് മുറുക്കുന്ന മരണക്കളിയാണ് ചെറുപ്പക്കാര്‍ കളിക്കുന്നത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് കടക്കെണിയിലായ് ആത്മഹത്യ ചെയ്തവര്‍ എത്രയോ ആണ്. അവരെ കൊന്നത് ഓണ്‍ലൈന്‍ റമ്മി പ്രോത്സാഹിപ്പിച്ച് പരസ്യം ചെയ്ത് കാശ് വാങ്ങിയ സിനിമാക്കാര് തന്നെ.
ഗായിക റിമി ടോമിയിലൂടെയാണ് റമ്മി കളിയുടെ പരസ്യം കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ നോക്കുമ്ബോള്‍ തുടങ്ങിവെച്ചത് റിമി തന്നെ. പിന്നീട് നടന് അജു വര്‍ഗ്ഗീസ്, നടനും സംവിധായകനുമായ് ലാല്‍, ഗായകന് വിജയ് യേശുദാസ് തുടങ്ങി ഒരുപറ്റം നടീ നടന്മാരും ഗായകരുമൊക്കെ ഓണ്‍ലൈന്‍ റമ്മി കളി പ്രോത്സാഹിപ്പിച്ച് വമ്ബന്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പരസ്യത്തില്‍ അഭിനയിച്ചവര്‍ക്കൊക്കെ കീശ നിറയെ കാശുകിട്ടി. ആ വാക്കും കേട്ട് റമ്മി കളിച്ച് മുടിഞ്ഞവര് ആത്മഹത്യ ചെയ്തു.
ലോകാരോഗ്യ സംഘടന അതിന്റെ ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസിന്റെ 11ാം പുനരവലോകനത്തില്‍ ഗെയിമിംഗ് ഡിസോര്‍ഡര്‍ ഒരു മാനസിക രോഗമായി കണക്കാക്കിയിട്ടുണ്ട്. ഗെയിം , ചൂതാട്ടം തുടങ്ങിയവ മസ്തിഷ്ക്കത്തില്‍ മയക്കുമരുന്ന്,മദ്യം എന്നിവയുടെ ദുരുപയോഗം എന്നിവയ്ക്ക് സമാനമായ ഡോപാമൈന്‍ റിലീസുണ്ടാകുന്നതായി സ്കാനിംഗിലൂടെ കണ്ടെത്താനായിട്ടുണ്ട്. ചെറുപ്പക്കാര്‍ മാത്രമല്ല കൊച്ചുകുട്ടികള്‍ മുതല്‍ ഇത്തരം ഗെയിമുകള്‍ക്ക് അഡിക്ടാണ്.
റമ്മികള്‍ച്ചര്‍, റമ്മി സര്‍ക്കിള്‍, ജംഗിള്‍ റമ്മി, റമ്മി ഗുരു, ഏസ് റമ്മി, റമ്മി പാഷന്, സില്‍ക്രമ്മി എന്നിവയാണ് ഏറ്റവും ജനപ്രിയമായ ഓണ്‍ലൈന്‍ ആപ്പുകള്‍. കളിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളും, ക്രിക്കറ്റ്,സിനിമാ താരങ്ങള്‍ അഭിനയിക്കുന്ന പരസ്യങ്ങളുമുണ്ട് മേമ്ബൊടിക്ക്. നടന് ലാല്‍ ഓണ്‍ലൈന്‍ റമ്മികളിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് വന്‍ പ്രചാരമാണ് ഈ മരണക്കളിക്ക് നല്‍കിയത്. ഒടുവില്‍ വന്‍ വിവാദമായോതെട നടന്റെ ന്യായീകരണം, സാമ്ബത്തിക ബാധ്യതകള്‍ വന്ന സമയത്താണ് അത്തരമൊരു പരസ്യത്തില്‍ അഭിനയിച്ചത്. അതില്‍ മാപ്പ് ചോദിക്കുന്നുവെന്നാണ് വളരെ നിസ്സാരമായി ലാല്‍ പറഞ്ഞൊഴിഞ്ഞത്.
സെലിബ്രിറ്റികള്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനെതിരെ എങ്കിലും നടപടി സ്വീകരിക്കുക. ഇല്ലെങ്കില്‍ കേരളത്തില്‍ ഇനിയും ഓണ്‍ലൈന്‍ റമ്മി കളിയില്‍ ആത്മഹത്യകള്‍ പെരുകും. ഇനി ഇത്തരം ഗെയിമുകളില്‍ ചെന്ന് ചാടുന്നവരോട്, വലിയ ആപത്താണ് നിങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ മറഞ്ഞിരിക്കുന്നത് അപകടം ആണെന്ന് നിങ്ങള്‍ക്ക് അറിയാം, എന്നിട്ടും അതില്‍ച്ചെന്ന് ചാടുന്നു. ദയവായ് ഇത്തരം അപകടത്തിലേക്ക് ചെന്ന് ചാടാതിരിക്കുക.