ഭാരത് ജോഡോ യാത്രക്കിടെ ശ്രീനഗറിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ പരസ്പരം മഞ്ഞ് വാരിയെറിഞ്ഞ് രാഹുലും പ്രിയങ്കയും. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന് മുമ്ബ് തിങ്കളാഴ്ച രാവിലെ ക്യാമ്ബ് സൈറ്റിലായിരുന്നു മഞ്ഞില്‍ ഇരുവരുടെയും ‘പോര്’. ‘സന്തോഷത്തിന്റെ മഞ്ഞ്, ശ്രീനഗറിലെ ഭാരത് ജോഡോ യാത്ര ക്യാമ്ബ്സൈറ്റിലെ മനോഹരമായ ഒരു പ്രഭാതം’ എന്ന കുറിപ്പോടെ രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മഞ്ഞ് വാരി പിറകിലൊളിപ്പിച്ച്‌ ഓടിയെത്തുന്ന രാഹുല്‍ അത് പ്രിയങ്കയുടെ തലയില്‍ തേക്കുന്നതും അതുകണ്ട് സഹയാത്രികര്‍ ചിരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. പ്രിയങ്ക തിരിച്ചും മഞ്ഞ് രാഹുലിന്റെ തലയിലും മുഖത്തും തേക്കുകയും അവസാനം ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. മറ്റു പ്രവര്‍ത്തകരുടെ ശരീരത്തിലും രാഹുല്‍ മഞ്ഞ് വാരിത്തേക്കുന്നുണ്ട്. കശ്മീരിലെ അവസാനഘട്ട യാത്രയില്‍ ശനിയാഴ്ചയാണ് പ്രിയങ്ക പങ്കുചേര്‍ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ചക്കിടെ ഇന്ന് മെഗാ റാലിയോടെയാണ് ഭാരത് ജോഡോ യാത്രക്ക് സമാപനം കുറിച്ചത്. സമാപന സമ്മേളനം നടന്ന ഷേര്‍ ഇ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിലായിരുന്നു. കോണ്‍ഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ പാര്‍ട്ടികളും സമാപന സമ്മേളത്തില്‍ പങ്കെടുത്തു. 136 ദിവസം നീണ്ട ഭാരത് ജോഡോ യാത്ര 4080 കിലോമീറ്ററോളം പിന്നിട്ടാണ് കശ്മീരിലെത്തിയത്. 2022 സെപ്റ്റംബര്‍ ഏഴിനാണ് കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധി യാത്ര തുടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക